Friday, 26 February 2016

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ഇനിയും അകലെ; പട്ടിണിസമരത്തിന്റെ സാഹചര്യവും അധികാരികളുടെ വാഗ്ദാനലംഘനവും

വിഷമഴ പെയ്തിറങ്ങിയ കാസര്‍ക്കോടന്‍ ജനതയുടെ ദുരിതവും ദുരന്തവും നാം പലതവണ കണ്ടതും ചര്‍ച്ച ചെയ്തതുമാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി കാസര്‍ക്കോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ പെയ്തിറങ്ങിയപ്പോള്‍ ഒരു ജനതയുടെ ജീവിതത്തിന് മേലാണിത് ദുരിതമഴയായി പതിച്ചത്. പിന്നീട് ഈ മണ്ണില്‍ പിറന്നുകുട്ടികളുടെ ശാരീരികാവസ്ഥ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ മന:സാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിച്ചു. കണ്ണുതുറക്കാത്ത അധികാര കേന്ദ്രങ്ങളുടെ മനുഷ്യത്വമില്ലായ്മയുടെ നേര്‍ചിത്രങ്ങളായാണ് അവര്‍ ഇന്നും ജീവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതകര്‍ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ പതിവ് സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇടംനേടിയപ്പോള്‍ ചരിത്രപരമായ അനീതിയായി ഇത് സര്‍ക്കാറിന് പൊതുസമൂഹത്തിനും മുന്നിലുണ്ട്. എന്‍ഡോസള്‍ഫാന്‍ പതിച്ച മണ്ണില്‍ പിറന്നുവീണ കുരുന്നുകളെ നിങ്ങള്‍ക്ക് ഓര്‍മ്മയിലെവിടെയെങ്കിലുമുണ്ടങ്കില്‍, ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ ദൈന്യതയാര്‍ന്ന മുഖങ്ങള്‍ നിങ്ങള്‍ മറന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച ആശ്വാസദായകപദ്ധതികള്‍ നല്‍കണം. സരിതയുടെ പാവാടത്തുമ്പില്‍ ആടിയുലയുന്നൊരു സര്‍ക്കാറിന് സെക്രട്ടറിയേറ്റിന് മുന്നിലെ പട്ടിണിപ്പാവങ്ങളെ ശ്രദ്ധിക്കാന്‍ സമയം വേണ്ടെ? ജീവിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ ഇരകള്‍. ‘ഇവരുടെ സംരക്ഷണം നമ്മുടെ കടമ’ എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ പത്രങ്ങളില്‍ ഭീമകാര പരസ്യം നല്‍കിയതൊഴിച്ചാല്‍ ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തു.എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയെന്ന് അവകാശപ്പെടുകൊണ്ട് കോടികളുടെ കണക്ക് പറഞ്ഞു കൊണ്ടുള്ളതാണ് ഈ പരസ്യം. ഏറെക്കുറെ എല്ലാ പത്രങ്ങളിലും എല്ലാ എഡിഷനിലും പരസ്യം നല്‍കാന്‍ കോടികള്‍ പൊടിച്ചെന്നല്ലാതെ പതിവ് പോലെ വാഗ്ദാനം അതിവേഗം ബഹദൂരം. സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് കോടികള്‍ ചിലവഴിച്ചത്? 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പട്ടിണിസമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചില വാഗ്ദാനങ്ങള്‍ നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും, പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാക്കും, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളും എന്നിവയായിരുന്നു രണ്ടു വര്‍ഷ മുന്‍പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവുമായി വീണ്ടും എത്തിയത്.
12660353_977054549045110_1144423500_n
ഇരകളുടെ ജീവിതം
വിഷമഴ പെയ്ത ഭൂമിയില്‍ ഇവര്‍ക്ക് നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി. ശാരീരിക വൈകല്യങ്ങളും കാന്‍സര്‍ ബാധിതരും മാനസിക വൈകല്യമുള്ളവരുമായി നിരവധി ജീവനുകളാണ് ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നു. മരുന്നുകള്‍ക്കപ്പുറം ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് കാസര്‍കോടെ ജനത ഒരേ ശബ്ദത്തില്‍ പറയുന്നത്്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടലുകള്‍ ദുരിതബാധിതര്‍ക്കിടയില്‍ വെളിച്ചം വീശിയപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്ലാന്റെഷന്‍ തോട്ടങ്ങളുടെ പരിധിയില്‍പ്പെടുത്തുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ കൊടിപൊക്കുന്നതിന്റെ ആദ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ നിരവധി സമരങ്ങള്‍ക്ക് ശേഷം ഏറ്റവുമൊടുവില്‍ നടന്ന സെല്‍ യോഗത്തില്‍ മറ്റു പഞ്ചായത്തുകളിലെ 284 പേരെ ദുരിതബാധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായെന്നത് ശ്രദ്ധേയമായ നടപടിയായിയെന്ന്് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിലും ഏത്രയോ ഇരട്ടി ആളുകള്‍ മറ്റു പഞ്ചായത്തുകളില്‍ നരക ജീവിതം നയിക്കുന്നുണ്ട് എന്നതാണ് വസ്തുത. അവസാനമായി 2013 ആഗസ്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത 337 പേരെ കൂടി ദുരിതബാധിത പട്ടികയിലുള്‍പ്പെടിത്തിയതാണ് ഏറ്റവും അവസാനമായി ഉണ്ടായ സര്‍ക്കാര്‍ നടപടി. ഇവരില്‍ 300 ലധികം പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള സഹായങ്ങള്‍ ലഭിക്കുകയും ചെയ്യും. പക്ഷെ ഈ കണക്കില്‍ ദുരിതബാധിത പ്രദേശമായി കണ്ടെത്തിയ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള 55 പേര്‍ മാത്രമേ ഉള്ളൂ. ആഗസ്തിലെ ക്യാമ്പ് നടത്തിയത് തന്നെ മറ്റു പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്ക് കൂടി ചികിത്സ ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന നിരന്തര ആവശ്യങ്ങള്‍ക്ക് ശേഷമാണെന്നത് പുതിയ പട്ടികയുടെ കൂടെ ചേര്‍ത്തു വായിക്കണം. നേരത്തെ ഉണ്ടായിരുന്ന 4182 പേരുടെ പട്ടികയില്‍ മറ്റു പഞ്ചായത്തുകളില്‍ ആണെന്നതിന്റെ പേരില്‍ ചികിത്സ ഉള്‍പ്പെടെ ലഭ്യമാകാതിരുന്ന 229 പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ സഹായങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും കൂടി എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ യോഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. മൊഗ്രാല്‍ പൂത്തൂര്‍ ഒഴികെയുള്ള കാസര്‍കോട്ടെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നുമുള്ള ദുരിതബാധിതരാണ് 229 പേര്‍. കഴിഞ്ഞ ആഗസ്തിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായവും, 935 കുട്ടികള്‍ക്ക് പ്രത്യേക ചികിത്സാ പദ്ധതിയും, 249 അര്‍ബുദ ബാധിതര്‍ക്ക് കാന്‍സര്‍ സെന്ററുകളിലെ ചികിത്സയും സെല്‍ യോഗത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. സമരമുഖത്തുള്ള എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധത്തിന് ശമനമുണ്ടാക്കുക എന്നതില്‍ ഒരു തരത്തില്‍ അധികൃതര്‍ വിജയിച്ചു.
endosulfanvictim
അധികാരികളുടെ വേട്ടക്കാരന്‍ മനോഭാവം
ഇത്രയൊക്കെ ചെയ്തുവെങ്കിലും 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള ദുരിതബാധിതര്‍ പട്ടികയില്‍പെടണമെങ്കില്‍ അവര്‍ മുന്‍പ് മേല്‍പ്പറഞ്ഞ പഞ്ചായത്തുകളുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്ന നിര്‍ബന്ധ ബുദ്ധി അധികൃതര്‍ക്കുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന പ്രധാന ആക്ഷേപം. പല ദുരിതബാധിതര്‍ക്ക് മുന്നിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. മെച്ചപ്പെട്ട ചികിത്സയും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കാസര്‍കോട് ചെറുവത്തൂരിലെ തമ്പാനും കുടുംബവും ആശുപത്രി മുറിയില്‍ ആത്മഹത്യ ചെയ്യുന്നത്. വൈകല്യങ്ങളേറെയുള്ള തമ്പാന്റെ മകന്‍ കാര്‍ത്തിക് ദുരിതബാധിത പട്ടികയ്ക്ക് പുറത്തായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിന് അടുത്താണെങ്കിലും ചെറുവത്തൂര്‍ 11 പഞ്ചായത്തുകളില്‍ പെടാത്തതിനാല്‍ സഹായങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. നേരത്തെ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നെങ്കിലും പഞ്ചായത്തുകളുടെ അതിര്‍ത്തിക്കു പുറത്താണെന്ന കാരണത്താലാണ് കാര്‍ത്തിക് എന്ന പത്തു വയസുകാരന്‍ ദുരിതബാധിത പട്ടികക്ക് പുറത്ത് പോയത്. മകന്റെ ദുരിതജീവിതം സഹിക്ക വയ്യാതെയാണ് തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പും തമ്പാന്‍ എഴുതിയിരുന്നു.തമ്പാന്റെ മൂത്ത രണ്ടു മക്കളും ഇതേ രീതിയിലുള്ള ദുരിതജിവിതങ്ങള്‍ക്ക് ശേഷമാണ് മരണപ്പെട്ടത്. നേരത്തെ പട്ടികക്ക് പുറത്ത് പോയതിനാല്‍ ബെള്ളൂര്‍ സരോളിമൂലയിലെ ജാനുനായക് ആത്മഹത്യ ചെയ്തിരുന്നു. അധികൃതരുടെ നിഷേധ നിലപാടിന്റെ രണ്ടാമത്തെ രക്തസാക്ഷിയാണ് കാര്‍ത്തിക്. തമ്പാന്റെയും കുടുംബത്തിന്റെയും ആത്മഹത്യക്ക് ശേഷമായിരുന്നു മറ്റു പഞ്ചായത്തുകളിലുള്ള ദുരിതബാധിതരുടെ പട്ടിക പുറത്തിറക്കിയത് എന്നതും വസ്തുതയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മാനസിക വെല്ലുവിളി നേരിടേണ്ടുന്ന കുട്ടികള്‍ക്ക് പഠിക്കുന്നതിന് അവരുടെ മാനസീക ഉന്നമനവും ലക്ഷ്യം വെച്ചാണ് ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങിയത്. സ്‌കൂളുകളുടെ ഇന്നത്തെ അവസ്ഥ എന്താണ്. ദുരിതബാധിത പ്രദേശമായി കണ്ടെത്തിയ കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലേക്കായി 8 ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ് മുന്‍കൈയെടുത്ത് നാല് വര്‍ഷം മുന്‍പാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാനസീക വെല്ലുവിളി നേരിടുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പാഠശാല. എന്നാല്‍ തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് നല്‍കിയ രജിസ്‌ട്രേഷന്‍ ഇതുവരെയായും പുതുക്കി നല്‍കിയിട്ടില്ലാത്തത് ഇതിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്റുള്‍പ്പെടെ അന്യാമകുന്നു. ഒരോ വര്‍ഷവും കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മതിയായ ജീവനക്കാരെ പോലും നിയോഗിക്കുന്നില്ല. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പല ബഡ്‌സ് സ്‌കൂളുകളും പഞ്ചായത്തുകളുടെ കമ്മ്യൂണിറ്റി ഹാളുകളിലാണ് പ്രവര്‍ത്തിക്കുന്നു.
12650386_977054489045116_468623223_n
ദുരിതബാധിതര്‍ക്ക് ചികിത്സാ നിഷേധവും ജപ്തിയും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കാത്ത മരുന്നുകള്‍ സ്വകാര്യ മേഖലയില്‍ നിന്നും വാങ്ങി നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ മരുന്ന നലല്‍കിയതിന്റെ ബില്ലുകള്‍ മാറാന്‍ സാധിക്കാത്തത് പല പഞ്ചായത്തുകളും പ്രതിസന്ധിയിലായത്. ണ്ട്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗഫലമായി തലമുറകള്‍ മാരക രോഗങ്ങള്‍ക്ക് അടിപ്പെടുമ്പോള്‍ നിര്‍ധനരായ കുടുംബങ്ങള്‍ ചികിത്സക്കായി നെട്ടോടമോടുകയായിരുന്നു. ബാങ്ക് വായ്പയെടുത്തും മറ്റും ചികിത്സ നടത്തിയ കുടുംബങ്ങള്‍ ഇന്ന് കടക്കെണിയെ അഭിമൂഖികരിക്കുന്നു. ദുരിതബാധിതരുടെ ചികിത്സക്കായി ബാങ്കുകളില്‍ നിന്ന് കടമെടുത്ത കുടുംബങ്ങള്‍ ഇന്ന് ജപ്തി ഭീഷണിയിലും്. വായ്പയ്ക്കായി ഈട് നല്‍കിയ വസ്തുക്കള്‍ ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കുകള്‍ നോട്ടീസ് അയച്ചു തുടങ്ങിയത് ദുരിതബാധിത കുടുംബങ്ങളെ നിസാഹായാരാക്കുന്നു. കടങ്ങള്‍ എഴുതിതള്ളാമെന്ന സര്‍ക്കാരിന്റെ ഉറപ്പാണ് ഇവിടെ ജലരേഖയാകുന്നത്. വിഷമഴ പെയ്ത ഭൂമിയിലെ ദുരിത ജീവിതങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്ന നടപടിയാണ് ഇപ്പോള്‍ ബാങ്കുകളും സ്വീകരിച്ചു വരുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതിനായി നെട്ടോട്ടമോടിയ കുടുംബങ്ങള്‍ക്കായി വീടും കൈയില്‍ ആകെയുള്ള സ്വര്‍ണ്ണമുള്‍പ്പെടെ പണയം വെച്ചായിരുന്നു ചികിത്സ നടത്തിയിരുന്നത്. കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടുമെന്നല്ലാതെ എഴുതിതള്ളുന്നത് സംബന്ധിച്ച നടപടികള്‍ ഉണ്ടാകുന്നില്ല. നോട്ടീസ് നല്‍കുന്നത് ഒഴിവാക്കി ചില ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജപ്തി വിവരം അറിയിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദുരിതബാധിതയായി 2011 മെയ് അഞ്ചിന് മരണത്തിന് കീഴടങ്ങിയ പ്രജിതയുടെ ചികിത്സക്കായി വായ്പയെടുത്ത ബെള്ളൂരിലെ ശശിധരന ബാങ്ക് അധികൃതര്‍ രജിസ്റ്റേര്‍ഡ് നോട്ടീസ് വഴിയാണ് ജപ്തി വിവരം അറിയിച്ചത്. ഇങ്ങനെ ദുരിതത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന ഒരു വിഭാഗത്തെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അര്‍ഹമായ അനുകൂല്യങ്ങള്‍പോലും നിഷേധിച്ച് കബളിപ്പിക്കുന്നത്. എത്രയോ തലമുറകളുടെ ആരോഗ്യകരമായ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ എന്ന മാരകലായനി മനുഷ്യ ശരീരത്തെ ഇന്നീ കാണുന്ന പരുവത്തിലാക്കിയത്. ജീവിതത്തില്‍ ദുരിതംമാത്രം കൈമുതലുള്ള ഇരകള്‍ തങ്ങളുടെ ജീവിതാവകാശത്തിന് വേണ്ടിയാണിപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധസമരം തുടരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഇവരുടെ സമരകേന്ദ്രം സന്ദര്‍ശിക്കുകയുണ്ടായി. സോളാര്‍ കേസ് മാത്രം വാര്‍ത്തയാകുന്ന ഈ വേളയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഇടപെടല്‍ൂടി ഫലപ്രദമാകേണ്ടതുണ്ട്.

Friday, 12 December 2014

കലകളുടെ സംഗീതമെല്ലാം ആസ്വാദ്യമെന്നറിയിച്ച ദേശീയ ഗോത്രകലോത്സവം.


വാമൊഴിപ്പാട്ടുകളും കൈവേലകളും രംഗകലകളുമുള്ള ആദിവാസി കലാസമ്പത്ത് പൊതുസംസ്‌കാരികധാരക്ക് അപരിചിതമാണ്. പൊതുസംസ്‌കാരത്തിന്റെ കലാകേന്ദ്രങ്ങളിലൊന്നും കടന്നുവരാത്ത സംസ്‌കൃതിയാണ് ഗോത്രകല. വരേണ്യസംസ്‌കാരത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍ കേരളത്തിന്റെ കലാപാരമ്പര്യമാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ വനങ്ങളില്‍ ഇപ്പോഴും നിശ്ശബ്ദമായി ഗോത്രകലകള്‍ ചുവടുവയ്ക്കുന്നുണ്ട്.
            പ്രകൃതിയില്‍ നിന്നകന്നിട്ടില്ലാത്ത, എന്നും അവഗണനമാത്രം വിധിക്കപ്പെട്ട ഒരു ജനതയുടെ പാരമ്പര്യവും  അവയുടെ അര്‍ത്ഥപ്പൊരുളും കണ്ടെത്താനുള്ള ശ്രമമാണ് സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക്‌ലോര്‍ അക്കാദമിയും തഞ്ചാവൂര്‍ ആസ്ഥാനമായ സൗത് സോണ്‍ കള്‍ച്ചറല്‍ സെന്റ്റും നിലമ്പൂര്‍ നഗരസഭയും  ചേര്‍ന്ന് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ദേശീയ ആദിവാസി കലോത്സവം.നിലമ്പൂരില്‍ വെച്ച്് നടത്തിയ പ്രസ്തുത കലോത്സവം വിവിധങ്ങളായ ഗോത്രകലകളിലേക്ക് വാതില്‍തുറക്കുന്ന ഒന്നായിരുന്നു.ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി കലാകാരന്മാരാണ് തങ്ങളുടെ ഗോത്രങ്ങളുടെ പൈതൃകവും സംസ്‌കാരവും വേദിയില്‍ പകര്‍ന്നാടിയത്. മൃഗങ്ങളെ ചുട്ടുതിന്നും കായ്ക്കനികള്‍ ഭക്ഷിച്ചും കഴിഞ്ഞ കാലത്തിന്റെ ജീവിതതാളമായിരുന്നു കലകളുടെ ഉള്ളടക്കം. ഇന്ന് ടെലിവിഷന്‍ ചാനലുകളിലും  സ്‌കൂള്‍ കലോത്സവേദികളിലും അപ്രത്യക്ഷമായ ഗോത്രകലകള്‍ കാണികള്‍ക്ക് അപൂര്‍വമായ ദൃശ്യാനുഭവമായിരുന്നു പകര്‍ന്ന് നല്‍കിയത്.ഓരോ ജനവിഭാഗത്തിന്നും അവരുടേതായ കലകളും സംസ്‌കാരവും ഉണ്ട് എന്ന പ്രാഥമിക വിവരത്തിന് അലങ്കാരം ചാര്‍ത്തുന്നതായിരുന്നു ഗോത്രകലകളെ അറിഞ്ഞുള്ള മൂന്ന് ദിനരാത്രിങ്ങള്‍.
        ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം തങ്ങളുടെ ജീവിതം ഭീക്ഷണിയിലാണെന്ന സന്ദേഷമാണ് കലകളിലൂടെ അവര്‍കോറിയിട്ടത്. പൂര്‍വികരുടെ ജീവിതത്തിന്റെ നോര്‍രേഖകള്‍ ഓരോ കലാരൂപങ്ങളിലും കാണാനായി,ആന്ധ്രപ്രദേശിന്റെ ഗുസാഡി നൃത്തം, തമിഴ്‌നാടിന്റെ ധോഡ നൃത്തം, ഛത്തീസ്ഗഡിലെ ഗൗര്‍മറിയനൃത്തം, അട്ടപ്പാടിയുടെ ഇരുളനൃത്തം, കാസര്‍ഗോഡിലെ മുളംചെണ്ട, വയനാടിന്റെ ഗോത്രമൊഴി നാടന്‍പാട്ടുകള്‍ നാടന്‍കലകള്‍ എന്നി ഗോത്രകലകള്‍ വേദിയില്‍ അരങ്ങേറി.

'മത്തി' മുതല്‍ 'കാണി' വരെ

.

ജിനോ ജോസഫ് എന്ന കലാകാരനെ മലയാളി തിരിച്ചറിയാന്‍ തുടങ്ങുന്നത് 'മത്തി' എന്ന നാടകത്തിലൂടെയാണ്, 2013 ല്‍ മികച്ച നാടകാവതരണത്തിനും മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. വീണ്ടും നാടക പ്രേക്ഷകര്‍ക്ക് പുതുമ സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ സെപ്തംബര്‍ 26-ാം തിയ്യതി തൃശൂര്‍ കേരളസംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ 'കാണി' എന്ന നാടകത്തിന് മികച്ച രണ്ടാമത്തെ നാടകാവതരണത്തിനും രചനക്കും നടനുമുള്ള പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി.
നാടകങ്ങള്‍ അപ്രത്യക്ഷമാകുന്ന  ഈ രംഗത്ത് നൂതനമായ ആവിഷ്‌കാര സ്വാതന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇരിട്ടി സ്വദേശിയും വയനാട് പഴശ്ശിരാജ കോളേജിലെ മാധ്യമപഠന വിഭാഗ അധ്യാപകനുമായ ഇദ്ദേഹം. നാടകപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ രംഗത്തെ പ്രവര്‍ത്തന പരിചയങ്ങളും അനുഭവങ്ങളും  പങ്കുവെക്കുന്നു.
 
? കലാപാരമ്പര്യമുള്ള കുടുംബ പാശ്ചാത്തലത്തില്‍ നിന്നല്ല വരുന്നത്. എന്നിട്ടും ഇന്ന് സംസ്ഥാന അമേച്ച്വര്‍ നാടക വേദികളില്‍ വരെ എത്തി നില്‍ക്കുന്നു.

     എന്റെ ഉള്ളില്‍ എങ്ങനെയാണ് നാടകം ഉണ്ടായത് എന്നത് എനിക്കിപ്പോഴും അറിയില്ല. ഞാന്‍ വളരെ ഉള്‍വലിഞ്ഞ, ആരോടും ഇടപഴകാത്ത ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് ആളുകളെ കണ്‍ട്രോള്‍ ചെയ്യുന്നു. വേദിയില്‍ സംസാരിക്കുന്നു. എനിക്ക് തന്നെ അദ്ഭുതെ തോന്നാറുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലോത്സവങ്ങളില്‍ സ്വന്തമായി നാടകത്തിന് രചനയും സംവിധാനവും ചെയ്തിട്ടുണ്ട്.  ആദ്യമായി സംവിധായകന്റെ കീഴില്‍ നാടകത്തില്‍ അഭിനയിക്കുന്നത് ഹയര്‍സെക്കന്റിയില്‍ പഠിക്കുമ്പോഴാണ്. ഗൗരവമായി നാടകത്തില്‍ അഭിനയിക്കുന്നത് ഞാന്‍ അശോകേട്ടന്‍ എന്ന് വിളിക്കുന്ന അശോകന്‍ കതിരൂരിന്റെതാണ്(കൂത്ത് പറമ്പ് നാടക സംവിധായകന്‍). അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടാണ് നാടകത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും മനസിലാക്കുന്നത്. തെരുവു നാടകത്തിലൂടെയാണ്  ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നത്. സംസ്ഥാന അമേച്വര്‍ നാടക മത്സരത്തിലേക്ക് രണ്ട് നാടകങ്ങളെ അയച്ചിട്ടുണ്ടായിരുന്നുള്ളു. അത് തിരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു. അതില്‍ വളരെ സന്തോഷമുണ്ട്.

?  പൊറോട്ട ,മാങ്ങാണ്ടി., മത്തി, കാണി തുടങ്ങിയ നാടകങ്ങളുടെ പേരുകള്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. 

നാടകം ആ പേര് ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. പേരുമായി കൃത്യമായി ബന്ധമുള്ള വിഷയമാണ് നാടകം കൈകാര്യം ചെയ്തിരിക്കുന്നത്. നാടകത്തില്‍ പേര് ആകര്‍ഷണമുണ്ടാക്കുന്ന ഘടകമാണ്. ആധുനിക കാലഘട്ടത്തില്‍ നാടകം കാണാന്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. നമുക്ക് ഒരു കാര്യം ജനങ്ങളോട് പറയണമെങ്കില്‍ അതില്‍ കൃത്യമായ ചേരുവകള്‍ വേണം. അല്ലാതെ നാടകം വന്ന് കാണൂ എന്ന് പറഞ്ഞാല്‍ ആരും വരില്ല. പ്രേക്ഷകരെ പിടിച്ചിരുത്തണം. നാടകം ഒരു വിനോദം  കൂടിയാണ്.
?  പ്രേക്ഷകരുമായുള്ള നേരിട്ട ഇടപഴകലുകള്‍ പൊറോട്ട, മത്തി, കാണി തുടങ്ങിയ നാടകങ്ങളില്‍ വ്യക്ത്മാണ്.

      അത് നാടകത്തിന് മാത്രം സാധ്യമായ പ്രത്യേകതയാണ്, പ്രേക്ഷകരും അഭിനയിക്കുന്നവരും തമ്മിലുള്ള ഇടപെടലുകള്‍. നമ്മുടെ ഇടയിലുള്ള ആളുകളാണിതെന്ന ഫീലിംഗ്്് കിട്ടാനാണ്്് ഇങ്ങനെയൊരു സാധ്യത ഉപയോഗിക്കുന്നത്.

 ?. സംസ്ഥാന നാടക അമേച്വര്‍ മത്സരത്തില്‍ 2013 ല്‍ മത്തി, 2014 ല്‍ കാണി തുടങ്ങിയ നാടകങ്ങള്‍ക്ക് തുടര്‍ച്ചയായി നിരവധി അവാര്‍കള്‍ ലഭിച്ചു. അവാര്‍ഡുകളെ എങ്ങനെയാണ് കാണുന്നത്.
         ഇത് പ്രതീക്ഷയുണ്ടാക്കുന്നതാണ്. മത്സരങ്ങള്‍ക്കു വേണ്ടി ആദ്യമായി അയക്കുന്ന രചന 'മത്തി'യാണ്. അതു പോലെ രണ്ടാമതായി അയക്കുന്ന രചന 'കാണി'യാണ്. ഈ രണ്ട് നാടകവും സംസ്ഥാന അമേച്വര്‍ നാടക അക്കാദമി സെലക്ട്  ചെയ്യുകയും അവക്ക് അവാര്‍ഡ് കിട്ടുകയും ചെയ്തതില്‍ സന്തോഷമുണ്ട്

?  ചുറ്റും നടക്കുന്ന നിര്‍ണായകമായ പ്രശ്‌നങ്ങളോടുപോലും പ്രതികരിക്കാത്ത കേവലം കാണികളായി സമൂഹം മാറിപോകുന്നതിനെപറ്റി താങ്കളുടെ നാടകം സംസാരിക്കുന്നുണ്ടല്ലോ. കാണി എന്ന നാടകത്തില്‍ ഈ വിഷയത്തില്‍ ദൃശ്യാവിഷ്‌ക്കരിക്കാന്‍ എന്തായിരുന്നു പ്രചോദനം

   കാണികള്‍ പ്രതികരിക്കണം, എന്തു കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് മാത്രമല്ല വിഷയം. ഈ വിഷയത്തിന് അത്ര പുതുമയുണ്ടെന്ന് തോന്നുന്നില്ല.  ഇത് എല്ലാ കാലഘട്ടത്തിലും പ്രസക്തമായ വിഷയമാണ്. ഓരോ കാലഘട്ടത്തിലും പ്രതികരിച്ച കാണികളാണ് ശക്തമായി സമരം ചെയ്യുകയും വിപ്ലവങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്. മുഴുവന്‍ കാണികളും ഒരുമിച്ച് പ്രതികരിച്ചാല്‍ ഒരു നാടകക്കാരനും നില്‍ക്കാന്‍ കഴിയില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമ്മള്‍ ജനാധിപത്യം ജനങ്ങള്‍ക്ക് കൂടെ ഇടമുള്ള സാധനമാണോ എന്ന് തിരിച്ചറിവ് വേണം.

 ?  2012  ല്‍ മലപ്പുറത്ത് വെച്ച് നടന്ന സ്‌കൂള്‍ യുവജനോത്സവത്തില്‍ താങ്കള്‍ എഴുതി സംവിധാനം ചെയ്ത പൊറോട്ട എന്ന നാടകം ഒന്നാമതെത്തി. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്‌കരണമാണോ ഈ നാടകം കൈകാര്യം ചെയ്യുന്നത്.

    പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു അദ്ധ്യാപകനായി നില്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ അദ്ധ്യാപകനായ മനുഷ്യന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ചെയ്യേണ്ടി വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരദ്ധ്യാപകന് എത്രത്തോളം കുട്ടികളിലേക്ക് എത്തുവാന്‍ കഴിയുമെന്നറിയില്ല. വിദേശികളാണ് ഇവിടത്തെ വിദ്യാഭ്യാസം കൊണ്ടു വന്നത്. അത് നല്ല കാര്യമാണ്. പക്ഷേ ഇന്ന് പൊറോട്ട പോലെയാണ് വിദ്യാഭ്യാസം. അടിച്ചും പരത്തിയും കുഴച്ചും ഉണ്ടാക്കുന്നു. പൊറോട്ട കഴിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. എങ്കിലും നമ്മള്‍ അത് കഴിക്കും.  ഓരോ മന്ത്രിസഭയും അധികാരത്തില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ അഴിച്ച് പണി നടത്തുന്നത് വിദ്യാഭ്യാസത്തിലാണ്.

?  ഷോട്ട് ഫിലിം, നാടകം, തെരുവ് നാടകം തുടങ്ങിയ വേദികളിലൂടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ താങ്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ് കാര്യങ്ങള്‍ ജനങ്ങളിലേക്ക്്് എത്തിക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി തോന്നിയത്..

  ഏതു മീഡിയ ഉപയോഗിച്ച് കഴിഞ്ഞാലും ഓരോ കാര്യം പറയേണ്ടത് പല തരത്തിലുള്ള ജനങ്ങളോടാണ്. അതിന് വ്യത്യസ്തമായ മീഡിയകള്‍ തന്നെ വേണം. ഇതില്‍ നാടകം, പത്രം എന്നിങ്ങനെയുള്ളവയെ ഉള്‍ക്കൊള്ളുന്നവര്‍ വ്യത്യസ്തമാണ്. അതിനെ അതിന്റെ മീഡിയക്ക്് വിട്ടു കൊടുക്കുക എന്നതാണ് കാര്യം. എല്ലാ കാര്യവും എല്ലാ മീഡിയകളില്‍ക്കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയില്ല. ഇതിന് പറ്റിയ മീഡിയ തെരെഞ്ഞെടുക്കുക എന്നതിലാണ് കാര്യം.
   
 ?  നാടകത്തിലും സിനിമയിലും പലപ്പോഴും പലതരം പ്രതിസന്ധികള്‍ കാരണം പാതി വഴിക്ക്്്് നിര്‍ത്തേണ്ടി വരാറുള്ളതായി  അറിയാം. വെളിച്ചം കാണാത പോയ സൃഷ്ടികള്‍ ഉണ്ടോ

       ഒരു നാടകവും പാതിയിലുപേക്ഷിക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതിനെ പ്രാര്‍ത്ഥനാ പൂര്‍വ്വം തന്നെയാണ് കാണുന്നത്. ഓരോ നാടകത്തിനും മുമ്പ് നാടകത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് നാടക ക്യാമ്പ് നടത്താറുണ്ട്. അതില്‍ തന്നെ മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. അത് ഇപ്പോള്‍ മത്തി, കാണി ആയാല്‍പ്പോലും. പക്ഷേ അത് തരണം ചെയ്ത് വേദിയിലവതരിപ്പിക്കുമ്പോള്‍ അതിന്റേതായ സുഖമുണ്ട്.

?  ഏകാംഗാഭിനയം ഇന്ന് വേദികളില്‍ നടന്ന് വരുന്നു. പ്രേക്ഷകര്‍ ഒറ്റയാളിന്റെ അഭിനയത്തിന് കാണികളാവുന്നു, ഇതിനെപ്പറ്റി.

 സോളോഡ്രാമ ചെയ്യാമെന്നുള്ള ആലോചനകള്‍ മനസിലുണ്ട്. ഇതിനായ് ആളുകള്‍ സമീപിക്കാറുമുണ്ട്്്. സോളോഡ്രാമകള്‍ എപ്പോഴും മോണോ ആക്ടുകളായി മാറുന്നു എന്നതാണ്. കൊണ്ട്്് നടക്കാന്‍ പറ്റുന്ന
നാടകം എന്ന രീതിയില്‍ സോളോഡ്രാമയെ സമീപിക്കാന്‍ പറ്റില്ല. നാടകത്തിന്റെ എല്ലാ ചേരുവകളും അതിലുണ്ടാവണം. കേരളത്തില്‍ കൊട്ടിയാഘോഷിച്ച സോളോഡ്രാമകള്‍ ഒന്നും അപാരമായ സാധ്യതകളായി കാണന്നില്ല.

?  നാടക രചന, അഭിനേതാക്കളെ തെരെഞ്ഞെടുക്കല്‍, പരിശീലന സംവിധാനം തുടങ്ങിയ പ്ര്രകിയകളില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന മേഖല എതാണ്? 

 ഞാന്‍ നാടക രചയിതാവാണെന്ന് സ്വയം തോന്നിയിട്ടില്ല. അതിന്റെ കാരണം മത്തി, കാണി എന്നീ രണ്ട് നാടകങ്ങള്‍ക്ക് മാത്രമേ മുന്‍കൂട്ടി രചന നടത്തിയിട്ടൊള്ളു. മറ്റ് പല നാടകങ്ങളുടേയും രചന മനസിലാണ് നടക്കു ന്നത്. സാഹചര്യമനുസരിച്ച് പരിശീലന വേളയില്‍ ഡയലോഗ് രൂപപ്പെടുത്തുകയാണ് ചെയ്യാറ്. റിഹേഴ്‌സല്‍ തുടങ്ങി നാടകം ഫസ്റ്റ് സ്റ്റേജില്‍ കളിക്കുന്നത് വരെ എനിക്കേറ്റവും പ്രതിസന്ധി ഘട്ടമാണ്.

?   സിനിമയുടെ വമ്പിച്ച സ്വീകാര്യതയും കടന്ന് കയറ്റവും നാടകങ്ങളുടെ വേദികള്‍ക്ക് കുറവ് വരുത്തുന്നുണ്ടോ

സിനിമയല്ല നാടകത്തെ ബാധിച്ചത്. നാടകം പിന്നോട്ട് പോവാന്‍ കാരണം നാടകം തന്നെയാണ്. വേറെ ഒരു മീഡിയ അല്ല മറ്റൊരു മീഡിയയെ നശിപ്പിക്കുന്നത്. ഇപ്പോള്‍ നാടകത്തിന് പ്രതീക്ഷാബഹമായ തിരിച്ച് വരാവാണ് ഉണ്ടായിരിക്കുന്നു എന്നതാണ് മനസിലാക്കുന്നത്.
 




എഴുന്നേല്‍ക്കൂ,മുന്നോട്ടു നടക്കൂ...

 
     കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിന്റെ കുലീനതയെന്ന് നിതാന്തജാഗ്രമായ അറിവിലൂടെയും മാനവികബോധത്തിലൂടെയും കര്‍മ്മ ശേഷിയിലൂടെയും ലോകത്തിന് തെളിയിച്ച് കൊടുത്ത വാംഗാരി മാതായ് കെനിയയിലെ നയേരിയില്‍ 1940 ഏപ്രില്‍ 1 ന് ജനിച്ചു. പൂര്‍വ്വമധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വനിത. ഇരു ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കെനിയയുടെ പര്‍വ്വത പുത്രിയായി പ്രകൃതിയോടിണങ്ങി വളര്‍ന്ന ഒരു ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടി എങ്ങനെ കൊടുമുടിയോളം വളര്‍ന്നു എന്ന് വായിച്ചറിയുന്നത് നവ്യാനുഭവം തന്നെയാണ്.
     ഭാഷയെ, ദേശത്തെ, സംസ്‌കാരത്തെ എല്ലാം വെട്ടിമുറിച്ചുകൊണ്ട് തങ്ങളുടെ നിത്യഹരിത സമൃദ്ധിയെയും നന്മകളെയും ചൂഷണം ചെയ്ത അധീന ശക്തികള്‍ക്കെതിരെ മനുഷ്യശക്തിയുടെ മഹാദുര്‍ഗ്ഗം പണിയാന്‍ ഒരു സ്ത്രീക്ക് എങ്ങനെ കഴിഞ്ഞു എന്ന് ഞാന്‍ അമ്പരന്നു. ഭയത്തിനോ അനിശ്ചിതത്വത്തിനോ ഇടം നല്‍കാത്ത സാഹചര്യങ്ങളിലാണ് അച്ഛന്‍ മുട്ടാജുഗിയും അമ്മ വഞ്ചിരുകിബിച്ചേറയും വാംഗാരിയെ വളര്‍ത്തിയത്. പഴയകാലം നാടു നീങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണ് വാംഗാരിയുടെ ജനനം. 1800ന്റെ അവസാനത്തില്‍, ഈ കാലങ്ങളില്‍ യൂറോപ്പിന്റെയും ബ്രിട്ടന്റെയും അധിനിവേശ കാലമാണ്. കിക്കുയുകള്‍ക്ക് അവരുടെ സ്വന്തം സംസ്‌കാരം തന്നെ നഷ്ടമായി. ഗോത്രങ്ങള്‍ വിഭജിക്കപ്പെട്ടു. കിക്കുയുക്കള്‍ ഉടയാടകള്‍ അണിയുന്നതിലും ചമയുന്നതിലും അന്നം കഴിക്കുന്നതിലും പാട്ടുപാടുന്നതിലും ആടുന്നതിലും വലിയ മാറ്റങ്ങളുണ്ടായി. തനത് സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ തിടുക്കത്തില്‍ തുടച്ചുമാറ്റപ്പെട്ടു. തിന ചോളത്തിന് വഴി മാറിക്കൊടുത്തു. കിക്കുയുക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരുന്ന തിനക്കണി ചായയ്ക്ക് വഴിമാറിക്കൊടുത്തു. പാടത്ത് വിളയുന്ന ധാന്യങ്ങള്‍ക്ക് മാറ്റം വന്നതോടെ പണിയായുധങ്ങളും അടുക്കള പാത്രങ്ങളും രൂപം മാറ്റി.
     അക്കാലത്തെ സ്‌കൂളുകളുടെ ഒന്നാന്തരം മാതൃകയായിരുന്നു വാംഗാരി മാതായുടെ സ്‌കൂള്‍. ചെളിക്കട്ട കൊണ്ടുള്ള ചുമരുകളും മണ്ണുതേച്ച നിലവും തകരം മേഞ്ഞ മേല്‍ക്കൂരയുമാണ് അതിനുണ്ടായിരുന്നത്. എല്ലാ വെള്ളിയാഴ്ചയും കുട്ടികള്‍ വീട്ടില്‍ നിന്നും വെണ്ണീറ് കൊണ്ടുവരും. പുഴയില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് അതിലൊഴിക്കും. വെണ്ണീറ് കുഴമ്പു കൊണ്ട് തറയാകെ മെഴുകും. പൊടി അടിഞ്ഞുകൂടുന്നത് തടയാനും ഈച്ച പോലുള്ള ക്ഷൂദ്ര ജീവികളെ നശിപ്പിക്കാനുമായിരുന്നു ഈ ചടങ്ങ്. പ്രകൃതിയോട് ചങ്ങാത്തം കൂടുന്ന തരക്കാരിയായിരുന്നതു കൊണ്ട് കാട്ടിലും നാട്ടിലുമുള്ള വന്യജീവികളെ അവള്‍ പേടിച്ചില്ല. അമ്മ പറഞ്ഞു കൊടുത്ത ഉപദേശങ്ങള്‍ സ്വീകരിച്ചും അനുസരിച്ചും ജീവിച്ചു. വാംഗാരി എന്നാല്‍ 'പുലിയുടെ' എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ പുലികളെ വാംഗാരി ഭയപ്പെട്ടില്ല. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഒരാളുടെ സ്വഭാവത്തെ വാര്‍ത്തെടുക്കുന്നത്. കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും തൊട്ടറിയുകയും മണക്കുകയും ചെയ്യുന്ന ജീവിതത്തെ എങ്ങനെ വിവര്‍ത്തനം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരാളുടെ വ്യക്തിത്വ രൂപീകരണം സാധ്യമാവുന്നത്.
പഠിക്കാന്‍ വാംഗാരിക്ക് ഏറെ ഇഷ്ട്ടമായിരുന്നു. ക്ലാസിനു പുറത്തു കളിച്ചു  തിമര്‍ക്കുന്ന പ്രകൃതക്കാരിയായ വാംഗാരിക്ക് ക്ലാസില്‍ അതീവശ്രദ്ധയോടെ ഇരിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും അസാമാന്യ കഴിവുണ്ടായിരുന്നു. അവള്‍ സെന്റ് സെസിലിയയില്‍ നാലു കൊല്ലം ചെലവഴിച്ചു. ഇംഗ്ലീഷ് അല്ലാതെ ആ സ്‌കൂളില്‍ മറ്റൊരു ഭാഷയും  സംസാരിക്കാന്‍ പാടില്ലായിരുന്നു. സംസാരിക്കുന്നവര്‍ക്ക്  ശിക്ഷ എന്ന നിലയില്‍ ഒരു മുദ്ര ധരിക്കേണ്ടതായിരുന്നു. ഞാന്‍ ഒരു മണ്ടിയാണ്? 'മാതൃഭാഷ സംസാരിക്കുന്നതിനിടെ ഞാന്‍ കയ്യോടെ പിടിക്കപ്പെട്ടു' എന്നാണ് അതില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത് ഒരു ദിവസം മുഴുവന്‍ ബാഡ്ജ് കുത്തിവരുന്നവര്‍ വൈകുന്നേരം പുല്ലുപറിക്കുകയോ മുറ്റമടിക്കുകയോ ചെടി നനയ്ക്കുകയോ വേണം. ഇവിടെ ഒരു ജനതയുടെ ആത്മാാഭിമാനത്തിനാണ്  ആഴത്തില്‍ ക്ഷതമേല്‍്കുന്നത്. സെന്റ്‌സെസിലിയിയിലെ വാംഗാരിയുടെ  ആദ്യത്തെ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടു.
1964 സെപ്റ്റംബറില്‍ വാംഗായി ഫിറ്റ്‌സ് ബര്‍ഗ് സര്‍വ്വകലാശാലായില്‍ ചേര്‍ന്നു. ഫ്രൊഫസര്‍ ചാള്‍സ് തെഫിന്റെ കീഴില്‍ ജീവശാസ്ത്രത്തില്‍ പഠനം ആരംഭിച്ചു. പാറ്റകളുടെ പിറ്റുറ്ററി ഗ്രന്ഥിയുടെ തൊട്ടടുത്ത് തലച്ചോറില്‍ സ്ഥിതിചെയ്യുന്ന പിനിയല്‍ ഗ്രന്ഥിയെകുറിച്ച്് പഠിച്ചു. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ചെറിയതിത്തിരിപ്പക്ഷികളിലും പരീക്ഷണം നടത്തി. ഭ്രൂണശാസ്ത്രം, സൂക്ഷ്മ ശരീരശാസ്ത്രം, കോശ ശാസ്ത്രം, സൂക്ഷ്മദര്‍ശിനിയുടെ ഉപയോഗം തുടങ്ങിയ ശാഖകളില്‍ ആഴത്തിലുള്ള  അറിവ് കരസ്ഥമാക്കി.  പഠനത്തിന് ശേഷം അവള്‍ കെനിയയിലേക്ക് തിരിച്ചുവരുന്നത് തന്റെ ആദ്യത്തെ പേര് തിരിച്ചുപിടിക്കാനാണ്. വാംഗാരിക്ക് ജ്ഞാനസ്‌നാന സമയത്ത് മറിയം എന്ന പേര്കിട്ടി. കെനിയയിലെ സ്ഥിതിഗതികളെ വിമര്‍ശിക്കാനും അമേരിക്ക അവളെ പഠിപ്പിച്ചു . അമേരിക്കയില്‍ സ്ത്രീവിമോചനത്തിന് തുടക്കം കുറിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ സ്ത്രീ എന്ന നിലയില്‍ അവള്‍ കുടുതല്‍ അടിച്ചമര്‍ത്തപ്പെട്ടവളായിരുന്നു. അമേരിക്ക അവള്‍ക്ക് ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തികൊടുത്തു.
     ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളോടും കൂടി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ എത്തിയ വാംഗാരി നേരിട്ടത് മറ്റൊന്നാണ്. ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി അവള്‍ ജന്തുശാസ്ത്ര പ്രൊഫസറെ ഉത്സാഹത്തോടെ ചെന്നുകണ്ടു. ആ ജോലി സ്വന്തം  ഗോത്രത്തില്‍പ്പെട്ട മറ്റൊരാള്‍ക്ക് നല്‍കി എന്ന് പ്രൊഫസര്‍ പറഞ്ഞു, ആ കത്തിന് പ്രസക്തില്ലൊന്നും. ഒരു അദ്ധ്യാപകന് എങ്ങനെ ഇത്ര കാപട്യം കാണിക്കാനാകുന്നു. ഇത്തരത്തിലുള്ള  വിവേചനത്തിന് ആദ്യമായിരുന്നു വാംഗാരി ഇരയാകുന്നത്. അവള്‍ ഒരു സ്ത്രിയായതുകൊണ്ടു കൂടിയാണോ ഇത്തരത്തിലുള്ള വിവേചനം അതേ സ്ഥാപനത്തില്‍ മറ്റൊരു ജോലി അന്വേഷിച്ച അവള്‍ക്ക് വീണ്ടും ലിംഗാധിഷ്ഠിതമായ വിവേചനം നേരിടേണ്ടിവന്നു. ലിംഗപദവിയും ഗോത്രപദവിയുമാണ് അതിരുകള്‍ നിശ്ചയിക്കുന്നത് എന്ന്് അവള്‍ തിരിച്ചറിഞ്ഞു.
       1966 ഏപ്രിലില്‍ വാംഗാരി മവാംഗി മാതായിയെ കണ്ടുമുട്ടി. തന്റെ ഭര്‍ത്താവാകാന്‍ വിധിതിരഞ്ഞെടുത്ത മവാംഗിയെ അവള്‍ക്ക് പരിചയപ്പെടുത്തിയത് ചങ്ങാതിമാരാണ്. സുന്ദരനും ദൈവ ഭയമുള്ളവനും ആയിരുന്നു മവാംഗി. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മവാംഗി തീരുമാനിച്ചു. ഈ സമയത്ത് തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു വാംഗാരി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകള്‍ അവളെ സംബന്ധിച്ചിടത്തോളം പരീക്ഷണകാലഘട്ടം കൂടിയായിതുന്നു. സ്വന്തം ജീവിതപങ്കാളിക്കുവേണ്ടി അവള്‍ ചെയ്യുന്ന ത്യാഗങ്ങള്‍ അദ്ദേഹം അംഗീകരിച്ചെങ്കിലെന്ന് അവള്‍ ആശിച്ചു. എന്നാല്‍ ഭാര്യക്ക് വേണ്ടത്ര ആഫ്രിക്കന്‍ സ്വഭാവം ഇല്ലെന്ന ആരോപണത്താല്‍ ഭര്‍ത്താവിന് വോട്ടും പിന്തുണയും കുറഞ്ഞുപോയി എന്നൊരു ആരോപണം അവളെ കാത്തിരുന്നു.
   1975 ജൂണില്‍ അന്തര്‍ദ്ദേശിയ സ്ത്രീവര്‍ഷത്തിന്റെ ഭാഗമായി മെക്‌സിക്കോ നഗരത്തില്‍ ആദ്യത്തെ യു. എന്‍ സ്ത്രീ സമ്മേളനം നടന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് വിമന്‍ ഓഫ് കെനിയ ഗ്രാമീണരടക്കമുള്ള സ്ത്രീകളില്‍ നിന്നും നേരിട്ട് ആശയങ്ങള്‍ സ്വീകരിക്കാന്‍ വിവിധ യോഗങ്ങള്‍ നടത്തി. തങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ കാലികള്‍ക്ക് തീറ്റയോ കുഞ്ഞുങ്ങള്‍ക്ക് ആഹാരമോ  ഇല്ലെന്ന് സ്ത്രീകള്‍ ആവലാതിപ്പെട്ടു. ഇതിനെതിരെ തനിക്ക് എന്ത്‌ചെയ്യാന്‍ കഴിയുമെന്ന് വാംഗാരിമാതായ് ചിന്തിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്തു. മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍. ഇങ്ങനെയാണ് ഗ്രീന്‍ ബെല്‍റ്റ് പ്രസ്ഥാനം ആരംഭിക്കുന്നത്്. ഇക്കാര്യത്തില്‍ പെണ്ണുങ്ങള്‍ വാംഗാരിയെ അതിശയിപ്പിച്ചു. തൈച്ചെടികളുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ നാട്ടറിവുകളുടെ കെട്ടു തന്നെയഴിച്ചു. നടുന്ന ഓരോ ചെടിക്കും പെണ്ണുങ്ങള്‍ക്ക് ചെറിയ തുക പാരിതോഷികമായി നല്‍കി.
   മവാംഗിയുമായുള്ള ദാമ്പത്യം പരാജയപ്പെടു കഴിഞ്ഞെന്ന് താമസിയാതെ അവള്‍ക്ക്   ബോധ്യപ്പെട്ടു. ഈ വേര്‍പിരിയല്‍ തനിക്കിഷ്ടപ്പെട്ട വഴി തെരഞ്ഞെടുക്കാന്‍ വാംഗാരിയെ സഹായിച്ചു. മക്കളെ അവരുടെ അച്ഛന്റെ   അടുത്തേക്ക് അയച്ചു. അനുസരണയില്ലാത്തവള്‍  എന്ന മുദ്ര ഭര്‍ത്താവിനെ പോലെ സര്‍ക്കാറും അവളുടെ മേല്‍ ചാര്‍ത്തി. 41-ാം വയസ്സില്‍ ജോലിയോ പെന്‍ഷനോ സ്വന്തമായി ഒരു  വീടോ ഇല്ലാതെ , ജീവിതത്തില്‍ ആദ്യമായി അവള്‍ ശൂന്യത അനുഭവിച്ചു. താനൊരുവട്ട പൂജ്യമാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. അതിനുശേഷം  ഗ്രീന്‍ബെല്‍റ്റ്    പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുകയായിരുന്നു വാംഗാരിയുടെ ജീവിതം.

ലോകബാങ്കിന്റെ കെനിയയിലെ പ്രതിനിധിക്ക് നേരിട്ട്  ഭീമഹര്‍ജി നല്‍കാന്‍ ചെന്ന വാംഗാരിയെയും സംഘത്തേയും പോലീസ് ലാത്തിവീശി. വാഗുരു ഗ്രാമത്തില്‍ വനഭൂമികയ്യേറ്റത്തെക്കുറിച്ച് സാംസാരിക്കുകയും ഗ്രാമീണരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തു. “ഈ ഭൂമി കയ്യേറ്റ ഭീഷണിയില്‍” എന്ന പലക അവിടെ സ്ഥാപിച്ചു.ഇതിന് കിട്ടിയ പ്രതിഫലം തടവറയായിരുന്നു. 2002 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ വാംഗാരി തീരുമാനിച്ചു. എങ്ങും നിശ്ചയദാര്‍ഢ്യത്തിന്റെ അലകളുയര്‍ന്നു. വാംഗാരിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം “എഴുന്നേല്‍ക്കൂ, നടക്കൂ” എന്നതായിരുന്നു. അവസാനം തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ഭരണകക്ഷിയായ കെനിയന്‍  ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍  ദയനീയമായി പരാജയപ്പെട്ടിരുന്നു. ജനത നാളെകള്‍ സ്വപ്‌നം കണ്ടുതുടങ്ങി. കെനിയയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ആനന്ദത്തിന്റെ ആ നിമിഷത്തിലും വാംഗാരിയെ അലട്ടി. സ്വന്തം നാടിന്റെ പുതിയ തുടക്കം കാണാന്‍ ഭാഗ്യം  സിദ്ധിച്ചവരിലൊരാളായി വാംഗാരി. ആ വെള്ളിവെളിച്ചം കാണാന്‍ ഈ തലമുറയ്ക്ക് ഭാഗ്യമുണ്ടായില്ലെന്ന് മാത്രം. വാംഗാരിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ഈ നിമിഷം വാംഗാരി ആഘോഷിച്ചത്. പ്രിയപ്പെട്ട കെനിയ പര്‍വ്വതത്തെ സാക്ഷി നിര്‍ത്തി വാംഗാരി ഒരു നന്ദിമരം നട്ടു കൊണ്ടാണ്. പച്ചപ്പുകൊണ്ട് ഭൂമിയുടെ നഗ്നത മറയ്ക്കുവാനുള്ള ശ്രമം അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നീല ഗ്രഹത്തെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഒരു പിടി ആളുകള്‍ അവരുടെ തുണയായി അവര്‍ക്ക് അഭയം നേടാന്‍ മറ്റൊരിടമില്ലായിരുന്നു. ഭൂമിയുടെ തിരുമുറിവുകള്‍ നേരിട്ട് അവര്‍ക്ക് സ്വസ്ഥരായിരിക്കാന്‍ ആയില്ല. വിശ്രമിക്കാന്‍ അവര്‍ക്ക് നേരമില്ലായിരുന്നു; പിന്തിരിയാന്‍ ഉദ്ദേശ്യവും. ഭാവി തലമുറകള്‍ അവരെപ്പോലെ കരുത്തും കരുണയുമുള്ള മനുഷ്യരെ കാത്തിരിക്കുന്നു. “എഴുന്നേല്‍ക്കു മുന്നോട്ടു നടക്കൂ...”


Tuesday, 18 November 2014

സാമൂഹിക വികസനവും പരിസ്ഥിതിയും

           
പരിസ്ഥിതിയെക്കുറിച്ചുള്ള ആകുലതകള്‍ സജീവമായി വിനിമയംചെയ്യപ്പെടുന്നു എന്നതാണ് പുതിയ കാലഘട്ടത്തിന്റെ സവിശേഷത. ദിനപത്രങ്ങളിലെ കോളങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ചര്‍ച്ചചെയ്യപ്പെടാന്‍  മാത്രം പരിസ്ഥിതിക്ക് ആഘാതം സംഭവിച്ചു എന്നതാണ് യാത്ഥാര്‍ത്യം.തലമുറകള്‍ക്ക് ജീവിക്കാന്‍ ശേഷിക്കേണ്ട പ്രപഞ്ചഘടനയെ താറുമാറാക്കുന്ന വികസനം പോലും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന പാരിസ്ഥിക നിരീക്ഷണം കാലോചിതം തന്നെയാണ്.
വികസന പ്രവര്‍ത്തനങ്ങളിലുടെ മാത്രമേ എതൊരു സമൂഹവും പുരോഗമിക്കപ്പെടുകയുള്ളു.പക്ഷേ വികസനത്തിന്റെ വ്യാസവും വിലാസവും നിര്‍ണയിക്കുമ്പോള്‍ അവ പാരിസ്ഥികമായി എത്ര ശരിയാണ് എന്ന് ഉറപ്പ്‌വരുത്തേണ്ടതുണ്ട്.നമ്മള്‍ ഉപയോഗിക്കുന്നതാണ് വികസ്വര രാജ്യങ്ങള്‍, വികസിതരാജ്യങ്ങള്‍ , അവികസിതരാജ്യങ്ങള്‍ എന്നിവ യു.എസ്, കാനഡ,ജപ്പാന്‍ എന്നിവ വികസിതര്‍.ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങള്‍. ഇന്ത്യ ഒരു വികസ്വര രാജ്യവും യു.എസ് വികസിത രാജ്യവുമാണെന്ന് നാം മനസാ അംഗീകരിച്ചുകഴിഞ്ഞാല്‍ അതിലുടെ വികസന മെന്നതിന്റെ ലക്ഷ്യവും ദിശയും മനസിലാക്കു.
ഭൂമിയെന്നത് ഏറ്റവും നല്ല ഊഹമൂലകമാണെന്ന് മനസിലാക്കിയതിന്റെ ഭാഗമായി തങ്ങള്‍ക്കേറ്റവും ഗുണകരമായവിഭവം ചൂഷണം ചെയ്യുക എന്ന ചിന്ത മലയാളികള്‍കിടയില്‍ വ്യാപകമാണ് ഇത്തരം വീക്ഷണങ്ങളെ ചോദ്യം ചെയ്ത പലരും അന്നുതന്നെ പാശ്ചാത്യ സാമൂഹങ്ങളിലുണ്ടായിരുന്നു.ടോള്‍സേ്റ്റായിക്കും ഗാന്ധിജിക്കും ഗുരു സ്ഥാനീയനായ തോറോ അത്തരമൊരാളായിരുന്നു.
           വികസനത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനനുസരിച്ച് പ്രകൃതി വിഭവങ്ങളിലുള്ള അവകാശവും നിര്‍വചിക്കപ്പെടുന്നു.തലമുറകളായി വനത്തെ ആശ്രയിക്കുന്ന സമൂഹത്തെ തുരത്തികൊണ്ട് ഉണ്ടാക്കുന്ന ഖനികളില്‍ ആദിവാസി സമൂഹത്തിനൊരവകാശവുമില്ല.അതെല്ലാം മുതല്‍മുടക്കുന്നവര്‍ക്കുള്ളതാണ്.ഗംഗ,കാവേരി നദിതടങ്ങളില്‍ അനേകായിരം തദ്ദേശവാസികളുണ്ടെങ്കിലും എണ്ണ റിയലന്‍സ് കമ്പനിക്കാണവകാശപെട്ടത് അവിടത്തെ ആ നദികളിലെ മത്സ്യത്തെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു അവകാശവുമില്ല. ഈ പുതിയ ഉടമസ്ഥതയും മുന്‍ഗണനയുമാണ് ഇന്നത്തെ രാഷ്ട്രീയത്തെപ്പോലും നിര്‍ണയിക്കുന്നു എന്നത് അപകടകരമാണ്. "ഒരു വികസനനുണ്ടാകുപ്പോള്‍ എപ്പോഴും കുറച്ചു പേര്‍ നഷ്ടം സഹിക്കേണ്ടിവരും" എന്ന സാമാന്യവത്കാരത്തെ ജാഗ്രതയോടെ കണേണ്ടിയിരിക്കുന്നു. എക്കാലത്തും നഷ്ടം സഹിക്കേണ്ടിവരുന്നത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവരുമാണെന്നത് സത്യമാണ്. ഇവിടെയാണ് ഗാന്ധിജിയുടെ വാചകം പ്രസക്തമാകുന്നത്. നിങ്ങള്‍ ഒരു നയം നടപ്പിലാക്കുമ്പോള്‍ അതു ശരിയാണോ എന്നറിയാന്‍ ഒരു ലളിത മാര്‍ഗമുണ്ട്. നിങ്ങളുടെ കണ്‍മുന്നില്‍ക്കാണാവുന്ന ഏറ്റവും ദരിദ്രനായ മനുഷ്യന് അതു ഗുണകരമാണെങ്കില്‍ അതു ശരിയാണ് .          മനുഷ്യന്‍ ഒരു സമൂഹ്യ ജീവിയാണ് പരസ്പരാശ്രിതയും പരസ്പരബന്ധവുമായി മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പ്രപഞ്ചത്തിലെ ഒരു ജീവിവര്‍ഗം അവിടെ ശേഷിയുള്ളവര്‍ അതിജീവിക്കും എന്ന കാഴ്ചപാട് ബുദ്ധിപരമല്ല.
പാരിസ്ഥിതികാവബോധവും ഇടപെടലുകളും നിലവിലുള്ള സാമ്പത്തിക ശാസ്ത്രത്തെയും അതിന്റെ വികസന സുചകങ്ങളെയും ചോദ്യം ചെയ്യുന്നു. പാടങ്ങള്‍ നികത്തി വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കുമ്പോള്‍ ഒരു ഏക്കര്‍ നെല്‍പ്പാടം കേരളത്തില്‍ പ്രതിവര്‍ഷം 4 കോടി ലിറ്റര്‍ ശുദ്ധജലം സംഭരിച്ച് ഭൂഗര്‍ഭത്തിലേക്കു നല്‍കുന്നുവെന്ന വാസ്തുതകൂടി പരിഗണിക്കേണ്ടതാണ്. ഇന്നത്തെ വികസന പദ്ധതികളുടെ ലാഭം എന്നത് മനുഷ്യര്‍കും മറ്റു ജീവസസ്യജാലങ്ങള്‍ക്കും അവരുടെ അനേകതലമുറകള്‍ക്കും അവകാശപ്പെട്ട സമ്പത്ത് കൊള്ളയടിച്ചുണ്ടാക്കുന്നതാണെന്ന വസ്തുതകൂടി പുതിയ സാമ്പത്തികശാസ്ത്രത്തില്‍ ചേര്‍ക്കേണ്ടിവരുന്നു.
കൂടുതല്‍ ഉപയോഗിക്കുന്നതും മാലിന്യം സൃഷ്ടിക്കുന്നതുമാണ് വികസനത്തിന്റെ മാനദണ്ഡമെന്ന കമ്പോളയുക്തിയും അതിന്റെ സംസ്‌കാരവും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.'ഒന്നും ഒന്നും ചേര്‍ന്നാല്‍ എപ്പോഴും രണ്ടല്ലെന്ന് ' മലയാളികളോടു പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീര്‍.ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ലെന്നും ഓര്‍മ്മിപ്പിച്ചിരിന്നു. സര്‍വ്വ സൃഷ്ടിജാലകങ്ങളും സമ്മിശ്രമായി ചേര്‍ന്നൊരുക്കിയ വര്‍ണപ്രബന്ധത്തെ ധനതാല്‍പര്യം ലക്ഷ്യവെച്ച്‌കൊണ്ട് മാത്രം അപകടത്തിലാക്കുന്നത് തലമുറകളോട്‌ചെയ്യുന്ന വഞ്ചനയാണ്, ഇതരജീവിവര്‍ഗങ്ങളോടുള്ള ക്രൂരതയും. സമഗ്രവും   സ്വസ്ഥവുമായ വികസന നയങ്ങളും പാരിസ്ഥിക അവബോധമുള്ളവര്‍ നടുന്ന വൃക്ഷത്തൈകളുടെ ഹരിതാഭമായ ഇലയനക്കങ്ങളെങ്കിലും പരിസ്ഥിതി സ്‌നേഹികള്‍ക്ക് കുളിരണിയിക്കട്ടെ.

Sunday, 16 November 2014

ആദിവാസികള്‍; ജീവിക്കാന്‍ വേണ്ടി നില്‍ക്കുന്നു

                             

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ആദിവാസികള്‍ നില്‍പ്പുസമരം ചെയ്യാന്‍ തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. “വാക്കുപാലിക്കുന്നത് ജനാധിപത്യമര്യായാണ്” എന്ന മുദ്യവാക്യം ഉയര്‍ത്തിപിടിച്ചാണ് ആദിവാസികള്‍ നില്‍ക്കുന്നത്.തങ്ങളുടെ ആവശ്യങ്ങള്‍നോടിയെടുക്കാന്‍ വേണ്ടി മഴയും, വെയിലും കൊണ്ട് സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ പ്രതിക്ഷയോടെ നില്‍ക്കുകയാണ് ഈ ജനത. 

             വാതോരാതെ പ്രസംഗിച്ചിട്ടും സമരം ചെയ്തിട്ടും തല്ലുകൊണ്ടിട്ടും വെടികൊണ്ടിട്ടും മരിച്ചിട്ടും ആദിവാസിക്ക് ഇപ്പോഴും അവരുടെ മൗലികാവകാശം അനുവദിച്ച് കിട്ടിയിട്ടില്ല. എന്തുകൊണ്ട് സിവില്‍ സൊസൈറ്റിയും ഭരണകൂടവും ആദിവാസികള്‍ക്കുമുമ്പില്‍ മുഖം തിരിക്കുന്നത്. ജാതീയത ഇതിനൊരു കാരണമാണ്. ജാതി ചിന്തകള്‍ ഇല്ലാതാക്കി എന്നു പറയുന്നത് വെറുതെയാണ്.ഇപ്പോഴും നല്ലതുപോലെ ജാതിയത മന്ത്രിമാരില്‍ ഉണ്ട്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരുടെയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെയും സംവരണ മനോഭാവം ഇല്ലാതാകണം. അഴിമതിയും സ്വകാര്യ താല്‍പര്യവും സംരക്ഷിക്കുന്നവരാണ് രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലുള്ളത്. അതുകൊണ്ടാണ് കൈയേറ്റക്കാരും മുതലാളിമാരും വളര്‍ന്നു വരുന്നത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964 ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസിഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുംമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി.അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്.ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റക്കാര്‍ പലരും അവിടെ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മ്മാണം സജീവമായി നടക്കുന്നുണ്ട്.റവന്യൂ, വനം,രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം.

2001 ല്‍ എ.കെ ആന്റണി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ 48 ദിവസം കുടില്‍കെട്ടി ആദിവാസികള്‍ സമരം ചെയ്തത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കുറെ കരാറുകള്ളും വ്യവസ്ഥകളും ഉണ്ടാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5 ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കും, ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍ക്കും, പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍ക്കും, ഒരു ഭൗത്യസംഘം നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കുംതുടങ്ങിയ വ്യവസ്ഥകളായിരുന്നു. പക്ഷെ ഈ വ്യവസ്ഥകള്‍ ഒന്നും പാലിച്ചില്ല എന്നത് നമുക്കറിയാം. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്തിനാണ് ആദിവാസികള്‍ക്ക് ഇത്ര അവഗണന...


Thursday, 16 October 2014

Tribe's stands for justice

          It’s been three months that the ‘Nilpsamaram’ has started in front of the Secretariat of Kerala lead by CK Janu for the basic rights of the tribal people in Kerala. The government’s approach towards the protecting the tribal and their rights is very pathetic. The history of tribal protests are not just began a day. It has been yelling many years yet the question is why the civic society and the system turn down their protests.      
         The promises declared by the A.K Antony government in 2001, to rehabilitate the landless tribes, including the lands of the tribes to ‘Anjaam pattika’ to protect the lands as scheduled cast area, to end the ‘Panchayathiraj’ rule in the ‘Aadivasi Ooru’ and to distribute the rightful shares of the forest area, are still tangled in the bureaucratic red tapes. The continuous conversations between the government and the leaders of the tribes were resulted in sheer failure. The government is still kidding the tribes by saying they have to learn law related to the issue.
          Even the media it also least bothered about their pathetic situation, is it because that they are tribal? The social networking sites had been a blessing to them. It keeps the strike alive. Though the government is careless towards the strike, they are still strong as they got great supports from social media, youngsters, students and the organizations like ‘Jwala’.  The strike can be seen as a follow up of  ‘Kudiketti Samaram’ odf 2001. The truth is none of the political parties have come forth to support the strike. It’s a great effort from the part of celebrities like Aashiq Abu, Mythili, to show solidarity in a social problem like this. Confusion is that the whether the media give prominence to the celebrities or the tribes who fight for their rights. They hope that all the problems will have come to an end by coming October.