Thursday, 16 October 2014

Tribe's stands for justice

          It’s been three months that the ‘Nilpsamaram’ has started in front of the Secretariat of Kerala lead by CK Janu for the basic rights of the tribal people in Kerala. The government’s approach towards the protecting the tribal and their rights is very pathetic. The history of tribal protests are not just began a day. It has been yelling many years yet the question is why the civic society and the system turn down their protests.      
         The promises declared by the A.K Antony government in 2001, to rehabilitate the landless tribes, including the lands of the tribes to ‘Anjaam pattika’ to protect the lands as scheduled cast area, to end the ‘Panchayathiraj’ rule in the ‘Aadivasi Ooru’ and to distribute the rightful shares of the forest area, are still tangled in the bureaucratic red tapes. The continuous conversations between the government and the leaders of the tribes were resulted in sheer failure. The government is still kidding the tribes by saying they have to learn law related to the issue.
          Even the media it also least bothered about their pathetic situation, is it because that they are tribal? The social networking sites had been a blessing to them. It keeps the strike alive. Though the government is careless towards the strike, they are still strong as they got great supports from social media, youngsters, students and the organizations like ‘Jwala’.  The strike can be seen as a follow up of  ‘Kudiketti Samaram’ odf 2001. The truth is none of the political parties have come forth to support the strike. It’s a great effort from the part of celebrities like Aashiq Abu, Mythili, to show solidarity in a social problem like this. Confusion is that the whether the media give prominence to the celebrities or the tribes who fight for their rights. They hope that all the problems will have come to an end by coming October. 

Tuesday, 30 September 2014

സംസ്കാരത്തിന്റെ നഗരം- മാനാഞ്ചിറ

        നവീകരിച്ച വാസ്തുശില്‍പവും ചുറ്റുമതിലാല്‍ ആലങ്കൃതമായ മൈതാനവുമായി കോഴിക്കോട്ടുകാരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് മാനാഞ്ചിറ മൈതാനം. നമുക്ക് അന്യമായികൊണ്ടിരിക്കുന്ന ഹരിതഭംഗിയും, കണ്ണിനുകുളിരേക്കുന്ന നനുത്ത പച്ചപ്പും,                    കേരളത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പ്രിയമേകുന്നുണ്ട്.
  ഈ മൈതാനത്തിന്റെ ഇന്നലെകളെകുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. ഒരുപാട്‌ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് മാനാഞ്ചിറ മൈതാനം ഇന്നത്തെ മാനാഞ്ചിറ പാര്‍ക്കായി മാറിയിരിക്കുന്നത് . പണ്ട് മാനവേദന്‍ സാമൂതിരി രാജാവ് തന്റെ കുടുംബങ്ങള്‍ക്ക് കുളിക്കാന്‍ ഒരു കുളം കുഴിപ്പിക്കുകയും ആ കുളത്തിന് മാനാഞ്ചിറ എന്ന പേര് നല്‍കുകയും കുളത്തിനേട് ചേര്‍ന്നുള്ള വിശാലമായ മൈതാനത്തെ മാനാഞ്ചിറ മൈതാനമായി മാറ്റുകയും ചെയ്തു.

        അന്നത്തെ കളക്ടറായ കനോലി അബ്ദുളള തന്റെ മുസ്ലിം പട്ടാളക്കാര്‍ക്ക് പള്ളി പണിയാന്‍  ഈ മൈതാനത്തില്‍ നിന്നാണ് സ്ഥലം നല്‍കിയത്. 1871 - ല്‍  ബി. ഇ. എം സ്‌കൂളിനായും 1890 -ല്‍ മുനിസിപ്പല്‍ ഹോസ്പിറ്റല്‍ പണിയാന്‍ സ്ഥലം നല്‍കിയിരുന്നു. 1845 -ല്‍  പരേഡ് ഗ്രൗണ്ട് എന്ന നാമത്തിലാണ് മാനാഞ്ചിറയെ നാട്ടുകാര്‍  വിളിച്ചിരുന്നത്. സായിപ്പിന്റെ പട്ടാളക്കാരുടെ കവാത്ത് കണ്ട് കോഴിക്കോട്ടെ നായരും തീയ്യനും മാപ്പിളയും മൂക്കത്ത് വിരല്‍ വെച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതിനുകാരണം  സാമൂതിരി രാജാവ് ഭരിച്ചിരുന്ന കാലത്ത് നായര്‍പ്പടക്ക് കവാത്ത് ഉണ്ടായിരുന്നില്ല.
        ഹരിതഭംഗിയില്‍ നിറഞ്ഞുനില്‍ക്കുന്ന മാനാഞ്ചിറ മൈതാനത്തെ ആദ്യമായി വേലി കെട്ടി തിരിച്ചത് അന്നത്തെ ധനാഢ്യനും പൗരപ്രമാണിയായിരുന്ന രാരിച്ചന്‍ മുതലാളിയുമാണ്. ബ്രിട്ടിഷ് രാജകുമാരന്‍ കോഴിക്കോട്ടിലേക്ക് രാജകീയ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു അതിന്റെ ഭാഗമായി നഗരത്തിലെ പൗരാവലി  റോയല്‍ വിസിറ്റ് കമ്മിറ്റി എന്ന നാമില്‍ ഒരു കമ്മിറ്റി രൂപികരിച്ചുകൊണ്ട് രാരിച്ചന്‍ മുതലാളിയുടെ സഹായത്തില്‍ മാനാഞ്ചിറ മൈതാനത്തിന് വേലികെട്ടിത്തിരിച്ചു.
 രസകരമായ ചിലതര്‍ക്കമുഹൂര്‍ത്തത്തില്‍ മാനാഞ്ചിറ മൈതാനം കടന്നുപോയിട്ടുണ്ട് . മാനാഞ്ചിറയുടെ സൗന്ദര്യത്തിന്റെ പ്രതികമായിട്ടുള്ളത് പച്ചപാണ്. ആദ്യ പ്രശ്‌നത്തിന് വഴിതെളിച്ചത് അവിടത്തെ പുല്ലാണ്. അക്കാലത്ത് വളരെയധികം പുല്ലു വളരുമായിരുന്ന മാനാഞ്ചിറ മൈതാനത്തില്‍ , മുനിസിപ്പല്‍ കൗണ്‍സിലിനു വില്‍ക്കുകയാണ് പതിവ്. പക്ഷേ അന്നത്തെ കളക്ടറായിരുന്ന ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത് തങ്ങള്‍ക്കാണ് മാനാഞ്ചിറയിലെ പുല്ലിന്  അധികാരം എന്നാണ്. അങ്ങനെ ഒട്ടനവധി ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ മാനാഞ്ചിറ മൈതാനത്തില്‍ യാതൊരു അവകാശവും മുനിസിപ്പല്‍ കൗണ്‍സിലിന് ഉണ്ടായിരിക്കുകയില്ല എന്ന വിജ്ജാപനം ഗവണ്‍്‌മെന്റ് പുറപ്പെടുവിച്ചു.
        ഒരുകാലത്ത് മാനാഞ്ചിറ മൈതാനത്തില്‍ സര്‍ക്കസുകാര്‍ തമ്പടിച്ചിരുന്നു. അന്ന് 50 രൂപയാണ് സര്‍ക്കസ് കമ്പനിക്കാര്‍ ഗവണ്‍മെന്റിലേക്ക് അടച്ചിരുന്നത് . പിയേഴ്‌സ് , ലെസ്സി കമ്പനിയിലെ ഉദ്യേഗസ്ഥരായ വോള്‍സും ലാംഗലിയും ഇതിനെതിരെ രംഗത്ത് വരികയും , കളക്ടര്‍ക്ക് ഇങ്ങനെ ഒരു കത്ത് എഴുതിക്കാണുന്നു. ' സര്‍ക്കസുകാരണം നഗരം ആഗ്രഹിക്കാത്ത വ്യക്തികള്‍ ടൗണില്‍ വരികയും വൃത്തിഹീനമായ സര്‍ക്കസ് കൂടാരത്തിലെ മ്ൃഗങ്ങള്‍ മാനാഞ്ചിറയില്‍ ഇറങ്ങുന്നു. ഇതിനു പുറമേ സര്‍ക്കസുകാരുടെ പരസ്യമായ ചെണ്ടയടി മുനിസിപ്പല്‍ കൗണ്‍സില്‍ ഹോസ്പിറ്റലിലെ രോഗികള്‍ക്ക് ശല്ല്യമാവുകയാണ് . പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പശുക്കള്‍ മൈതാനത്ത് കടക്കുന്നതും നിരോധിക്കേണ്ടതാണ്' .   ഈ പരാധിയെത്തുടര്‍ന്ന് 1910 ലെ കോഴിക്കോട് കലക്ടറായിരുന്ന നാപ് സര്‍ക്കസ് നിരോധിക്കാനുള്ള  ഉത്തരവ് പുറപ്പെടുവിച്ചു.
       ഏതൊക്കെ സമയത്ത് ആര്‍ക്കൊക്കെ മാനാഞ്ചിറ മൈതാനം ഉപയോഗിക്കാം എന്നതായിരുന്നു മറ്റെരു പ്രസ്‌നം . ഇതിനെതുടര്‍ന്ന്  മാനാഞ്ചിറ കമ്മിറ്റി എന്ന പേരില്‍ കമമിറ്റി രുപീകരിച്ചു .  1918 ല്‍ അന്നതെ കലക്ടറായിരുന്ന ഇവാന്‍സ് കമ്മിറ്റിയെ അംഗീകരിക്കുകയും  ചെയ്തു. കമ്മിറ്റി എടുത്ത തീരുമാനം ഇങ്ങനെയാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മെഡിക്കല്‍ സ്‌കൂളിനും നാറ്റീവ് സ്‌കൂളിനും മൈതാനം ഉപയോഗിക്കാം.  ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഏര്‍ലി  
്‌ക്ലോസേഴ്‌സ് എന്ന ക്ലബ്ബിനും , ബുധനാഴ്ച ഗുരുവായൂരപ്പന്‍ കോളേജിനും , വെള്ളിയാഴാച്ച ക്രിക്കറ്റിനും ശനിയാഴ്ച്ച പോലീസിനും മൈതാനം ഉപയോഗിക്കാം. എന്നാല്‍ കലക്ടര്‍ ആവശ്യപ്പെടുന്ന പക്ഷം പോലീസിനും മലബാര്‍ റൈഫിള്‍സിനും മൈതാനം എപ്പോഴും ഒഴിഞ്ഞകൊടുക്കേണ്ടതാണെന്ന  നിബന്ധനയും ഉണ്ടായിരുന്നു.
      കോഴിക്കോടിന്റെ സംസ്‌കാരത്തെക്കുറിച്ചും നഷ്ടപ്പെടുന്ന വായനെ ഓര്‍മ്മപെടുത്തുന്ന പത്തോളം ശില്‍പ്പങ്ങളാണ് മാനാഞ്ചിറ മൈതാനങ്ങളിലും അന്‍സാരി പാര്‍ക്കിലും ഉള്ളത് . പ്രധാന കവാടത്തില്‍ തന്നെ വി. മോഹനന്റെ  ശില്‍പ്പം സന്ദര്‍ശകരില്‍ അവബേധം ഉണ്ടാക്കുകയാണ് . ലോകം കഠിനമായ അനീതിക്കുമുകളിലാണ് പണീതിരിക്കുന്നതെന്ന്. മാനാഞ്ചിറ മൈതാനത്തില്‍ പ്രശസ്ത എഴുതുകാരിയും കവിയത്രിയുമായ പി. വത്സലയുടെ നെല്ല് എന്ന കവിതയിലെ ചില വരികളും, അതിനോട് സാമ്യമായിട്ടുള്ള ശില്‍പ്പവും നിര്‍മ്മിച്ചിരിക്കുന്നു.

        " ഇവര്‍ നമ്മുടെ  സംസ്‌കാരത്തിന്റെ                                                         
         താട്ടിലാട്ടിയവര്‍
        കര്‍മ്മത്തിന് മര്‍മ്മം  കണ്ടവര്‍ 
         ഒഴുക്കിനിടയില്‍ ചടങ്ങ് വീണ് ശിലയായവര്‍"

   എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെയും  എസ് .കെ  പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥയിലെ ചില ഭാഗങ്ങളും കോര്‍ത്തിണക്കി കൊണ്ട് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു.  തെരുവോര കച്ചവടക്കാരുടെ പ്രധാനകേന്ദ്രമാണ് മാനാഞ്ചിറ മൈതാനം. കൈനോട്ടകാരന്‍, മിഠായികളും  ബലൂണുകളുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഒട്ടനവധി വ്യക്തികളും മാനാഞ്ചിറയുടെ പരിസരങ്ങളിലായി ജീവിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30വരെ മുതല്‍ രാത്രി 9 മണിവരെ മാനാഞ്ചിറയുടെ കവാടം തുറന്നുകിടക്കുന്നു. ആധുനിക ലോകം എല്ലാം പണത്തിനുമിതെ അളക്കുകയാണ് പക്ഷേ മാനാഞ്ചിറയില്‍ ഒരു രൂപ പോലും സന്ദര്‍ശകരില്‍ നിന്ന് വാങ്ങുന്നില്ല. ഏത് പ്രായകാരുടെയും പ്രധാന വിനോദ സ്ഥലമാണ് മാനാഞ്ചിറ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്ന വ്യക്തികള്‍പോലും  അവരുടെതായ സ്വപ്‌നങ്ങളും സന്തേഷങ്ങളും , പ്രാണയങ്ങളും പങ്കുവെക്കുകയും തികഞ്ഞ സംതൃപ്തിയോടെ സുന്ദരമായ സായനത്തിന് നന്ദിപറഞ്ഞു കൊണ്ട് സന്ദര്‍ശകര്‍ മടങ്ങുന്നു.                


Wednesday, 24 September 2014

കേരളം കരിഞ്ഞു തുടങ്ങി എല്ലാതലത്തിലും/ കല്ലേന്‍ പൊക്കുടന്‍

ഒന്നാം ക്ലാസില്‍ ഞാന്‍ രണ്ടുതവണയിലധികം തോറ്റുപോയിട്ടുണ്ട്, ജീവിതത്തില്‍ തോല്‌വികള്‍ക്ക് വലിയ പ്രാധാന്യവുമുണ്ട് പക്ഷെ ഒന്നാം ക്ലാസില്‍ ഞാന്‍ അന്ന് തോറ്റുപോയ തരത്തിലുള്ള തോല്‌വികള്‍ക്കല്ല അത്തരത്തിലുള്ള ഒരു മുഖമുള്ളത് എന്നു മാത്രം. എനിക്ക് എന്റെ ദൈവവും പ്രത്യശാസ്ത്രവുമെല്ലാം പ്രകൃതിയാണ്, പ്രകൃതിലൂടെ നമുക്ക് നമ്മുടെ ആത്മീയത വെളിപ്പെടുത്താനാകൂം. പുതിയ കാലത്ത് ഞാനീ പറയുന്ന കാര്യത്തിന് വലിയ ഗൗരവമുണ്ട്, പക്ഷെ അവ ആ ഗൗരവത്തില്‍ പുതിയ തലമുറ കാണൂന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ ഉത്തരം പറയേണ്ടി വരും. കാലത്തിന്റെ ഈ പുതിയ പ്രഛന്നവേഷം മനുഷ്യന്റെ നാശത്തിലേക്കുള്ളതാണ് എന്നു നമ്മള്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ്.
കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇനിയൊരു അഴിച്ചുപണി നടത്തണമെന്നു വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, കൊടിയുടെ നിറങ്ങളൂം തൊലിയുടെ നിറങ്ങളുമെല്ലാം നമ്മില്‍ ഭിന്നതയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയപരമായ ചില അധികാര കുത്തക നിലനിര്‍ത്തുന്നവരുടെ സ്വാധീനം അത്രത്തോളം നമ്മുടെ സമൂഹത്തെ നശിപ്പിച്ചു കഴിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ നിലനിക്കുന്നതുകൊണ്ടുതന്നെ മാറ്റങ്ങളുടെ ഉത്ഭവത്തെപ്പോലും ചില അധികാര പ്രയോഗങ്ങള്‍ ഇല്ലാതാക്കും.

ജാതിയില്ലാ രാജ്യമെന്ന് കേരളത്തെക്കുറിച്ച് ആരോക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ ജാതി മാത്രമുള്ള രാജ്യമെന്ന് ഇന്ത്യയെ ഒരു പുലയനായ ഞാന്‍ തിരിച്ചറിയുന്നുണ്ട്. വാസ്തവത്തില്‍ പുലയന്‍ പുലയനായി നിലനില്‍ക്കുന്നതില്‍ അവന്റെ വിധേയത്വ മനോഭാവത്തിന് വലിയ പങ്കുണ്ട്, ഈ വിധേയത്വം തന്നെയാണ് പുലയന്റെ ജീവിതത്തിന് വിലങ്ങു തടിയായി നിലനില്‍ക്കുന്നത്. ഞാനിപ്പറഞ്ഞത് കേരളത്തെ ചെറിയ വിശകലന മാതൃകയാക്കിയാണ് അത് രാജ്യത്ത് മുഴുവന്‍ നിലനില്‍ക്കുന്നുണ്ട് എന്നല്ല. ജാതിയുടെയും മതത്തിന്റെയും വിവേചനത്തിന്റെ തീവ്രത ശക്തി പ്രാപിക്കുന്നതായി ഈയിടെയുള്ള ചില വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഒരാളുടെ മനസ്സും ശരീരവും മറ്റൊരു മനുഷ്യനെ മനസ്സിലാക്കാതെ കരിഞ്ഞു പോകുന്ന വ്യക്തിത്വങ്ങളിലേക്ക്  പരിണമിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
ക്രിസ്തുമതം സ്വീകരിക്കാന്‍ ഞാന്‍ തയ്യറാവാത്തതിനു യഥാര്‍ഥത്തില്‍ ഒരു കാരണമെയുള്ളു എനിക്ക് ആ മതത്തിന്റെ പ്രയോഗത്തെക്കുറിച്ച് വ്യാകുലതകള്‍ ഉണ്ടായിരുന്നു എന്നതു തന്നെ. സ്വാധീനിച്ചത് ബുദ്ധന്റെ ദര്‍ശനങ്ങളാണ് ജീവിതത്തിന്റെ പ്രയോഗശുദ്ധിയെ ഇത്രമേല്‍ മഹത്തരമായി അനുവര്‍ത്തിക്കാന്‍ ബുദ്ധമതത്തിന് കഴിവുണ്ട്. ഭൂമിയിലെ മനുഷ്യന്റെ  ചില അശാസ്ത്രീയമായ നോട്ടങ്ങളാണ് മതങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ നിന്നുമില്ലാതാക്കിയത്. ശരീരത്തിന്റെ ശാന്തതയെ ഉള്‍ക്കോള്ളാന്‍ മനുഷ്യന്റെ അലസമായ മനസ്സിനു കഴിയാതെ പോകുന്നു, മതങ്ങളില്‍ നിന്ന് ശാന്തതയും സ്‌നേഹവും പ്രവഹിക്കുന്നില്ലെങ്കില്‍ പിന്നെ ആ ചിന്തകള്‍ എങ്ങെനെ മനുഷ്യനെ പ്രതിനിധികരിക്കും.

പ്രകൃതിയുമായി അടുത്തിടപഴകുന്നവനെ പ്രാകൃതന്‍ എന്നു വിളിക്കുന്ന ജനത, എങ്ങെനെയാണ് സ്വന്തം സമൂഹത്തിന്റെ ആവശ്യങ്ങളെ കണ്ടറിയുക, ആഡംബരത്തില്‍ മുങ്ങി ജീവിക്കുന്ന നമ്മള്‍ ചിലപ്പോ പ്രകൃതിയെ തൊട്ടറിയുന്നു എന്നൊക്കെ ഒരു പ്രകൃതി ക്യാമ്പിന് പോയി വന്ന് വീമ്പു പറയാറൂണ്ട് എന്നിട്ട് ഒരു ഡയലോഗും ‘ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രകൃതിക്ക് അഭേദ്വമായ പങ്കുണ്ട് അത് മനസ്സിലാക്കിയാണ് ഞാന്‍ വീട്ടില്‍ ചെടിമാത്രം വളര്‍ത്തുന്നത്’ ഇത്തരം വീമ്പു പറച്ചിലുകള്‍ക്ക് അപ്പുറം നാം പ്രകൃതിയോട് അടുക്കണം അതിന് യുവ തലമുറകള്‍ക്ക് കഴിവുണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു.
വികസനം എന്നാല്‍ സമാധാനമാണ് എന്നു എന്തുകൊണ്ടോ നാം തിരിച്ചറിയുന്നില്ല. തിരിച്ചറിവുകള്‍ ഇല്ലാത്ത മനുഷ്യന്‍ എങ്ങെനെ സാമൂഹിക ജീവിയായി മാറും. സമാധാനത്തിലേക്കുള്ള വികസനത്തിന് നാം ശ്രമിക്കുന്നെങ്കില്‍ അതിന് പ്രകൃതിയെ അറിഞ്ഞ് അതിനനുശ്രുതമായ ജീവിത ശൈലി നിര്‍മ്മിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്.  അത്തരം ഒരു ശ്രമം എന്താണ് എവിടെ നിന്ന് ആരംഭിക്കണമെന്നത് ഭരണനിര്‍വ്വഹണ കേന്ദ്രങ്ങള്‍ അറിയേണ്ടതുണ്ട് അല്ലെങ്കില്‍ അറിയിക്കേണ്ടതുണ്ട്.കേരളത്തിന്റെ പ്രകൃതി സമ്പത്ത് ഒരു കാലത്ത് നമ്മുടെ രാജ്യത്തിന്റെ പകുതി ജനതയെവരെ ഊട്ടാന്‍ പോന്നതായിരുന്നു. പക്ഷേ ഇന്ന് അതിന്റെ ഒരു ശതമാനം പോലും ബാക്കിയില്ല എന്ന അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ ജീവിത ശൈലിയും അശാസ്ത്രീയമായ വികസന കച്ചവടവും തന്നെയാണ്. ഇനിയും തിറിച്ചറിയാതെ പോകരുത് നമ്മുടെ ഭൂമിയുടെ ഈ അവസ്ഥ.
(കല്ലേന്‍ പൊക്കുടന്‍ ജീവിതത്തിന്റെ ഒട്ടുമുക്കാല്‍ സമയവും മണ്ണിനെ സ്‌നേഹിച്ചും അറിഞ്ഞും ജീവിച്ചു, ജീവിക്കുന്നു. കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ വലിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി. മണ്ണും മനുഷ്യനും ഒന്നാണ് എന്നു സ്വയമറിഞ്ഞ മനുഷ്യന്‍. കോഴിക്കോട് ഫാറൂഖ് കോളേജില്‍ വെച്ച് 17-09-2014ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന നാഷണല്‍ സെമിനാറില്‍ കല്ലേന്‍ പൊക്കുടന്‍ നടത്തിയ പ്രഭാഷണം)

http://varthamanam.com/?p=64201

Tuesday, 23 September 2014

ഞങ്ങളിപ്പോഴും നില്ക്കുകയാണ്: സി കെ ജാനൂ

വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് എന്നു കുറച്ചു പേര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്, ചുവപ്പും വെളുപ്പും കാവിയും പച്ചയുമെല്ലാം ഒരുപൊലെ വഞ്ചിച്ച കേരളത്തിലെ ആദിവാസി സുഹൂര്‍ത്തുക്കളാണ് ഐതിഹാസിക നില്‍പ്പു സമരം ചെയ്യുന്നത്. കേരളത്തിന്റെ മുഖ്യധാര മാധ്യമങ്ങള്‍ മുത്തങ്ങയിലെ ആദിവാസികള്‍ തീര്‍ത്ത പ്രതിരോധം മറക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചതുപൊലെത്തന്നെയാണ്  ആദിവാസി നില്‍പ്പുസമരത്തോടും പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.  വ്യവസ്ഥാപിത അനീതികള്‍ക്കെതിരെ ഇത്തരമൊരു സമരമുറ കാലഘട്ടത്തിന്റെ ആവിശ്യകതയായി മാറുകയാണ്. സമര നയിക്കുന്ന ആദിവാസി ഗോത്രമഹാസഭയുടെ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനുമായി  നടത്തിയ അഭിമുഖം.
? ഏകദേശം ഒരു മാസം പിന്നിട്ടു കഴിഞ്ഞു ഈ സമരം. സമരത്തിന്റെ പുരോഗതി , പുറമെ നിന്നുള്ള പിന്തുണകള്‍ എത്രത്തോളമുണ്ട്.
 സമരത്തിനു നല്ല പുരോഗതിയാണുള്ളത്. ആളുകളുടെ ഒരു കൂട്ടായ്മ വളരെ സജീവമായിട്ടുണ്ട്. അതില്‍ ആദിവാസികള്‍ മാത്രമല്ല, മറ്റു വിഭാഗക്കാരുണ്ട്. ഒപ്പം മറ്റു ജില്ലകളില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം ഞങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകര്‍, പ്രകൃതി സ്‌നേഹികള്‍, വ്യക്തിപരമായി ആദിവാസികളെ സംരക്ഷിക്കണമെന്ന് താല്‍പ്പര്യമുള്ളവര്‍ എന്നിവര്‍ മുന്നോട്ട് വരുന്നുണ്ട്. ഒപ്പം അവരുടെ സമരമായി ഏറ്റടുത്തിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ ഒഴികെയുള്ളവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്.
? ഒരു സമരത്തിന്റെ പുരോഗതിക്ക് ആവശ്യമായ പിന്തുണയാണ് മാധ്യമങ്ങളില്‍ നിന്നും ലഭിക്കേണ്ടത്. മാധ്യമങ്ങളില്‍ നിന്നുള്ള പിന്തുണ എത്രത്തോളമുണ്ട്?
 വേണ്ട രീതിയിലുള്ള പിന്തുണ മാധ്യമങ്ങളില്‍ നിന്നുമുണ്ടായിട്ടില്ല. ആദിവാസികളുടെ പ്രശ്‌നമാണ് എന്നതിലാവാം ഒരുപക്ഷേ ഇതിനു കൂടുതല്‍ പിന്തുണ ലഭിക്കാത്തത്. പിന്നെ കുറച്ച് മാധ്യമങ്ങള്‍ സമരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരള കൗമുദി, മാതൃഭൂമി, മാധ്യമം തുടങ്ങിയവയിലെല്ലാം തിരുവനന്തപുരം എഡിഷനുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കൗമുദിയിലും സംസ്ഥാനതലത്തില്‍ വന്നിട്ടുണ്ട്.
?സോഷ്യല്‍ മീഡിയ ഈ സമരത്തെ കൂടുതല്‍ പിന്തുണക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. നില്‍പ്പ് സമരത്തെ കേരളത്തിനു പുറത്തേക്ക് എത്തിച്ചത് ഒരു പക്ഷേ സോഷ്യല്‍ മീഡിയ തന്നെയായിരിക്കാം. അതിനെക്കുറിച്ച്?
ഉ സോഷ്യല്‍ മീഡിയ വഴി നല്ല പിന്തുണ ലഭിക്കുന്നുണ്ട്.അതുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ജനങ്ങള്‍ ഐക്യദാര്‍ഢ്യമായി വരുന്നുണ്ട്. ഒപ്പം യുവതലമുറകള്‍ ഈ സമരത്തെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രശ് നമായാണ് ഈ സമരത്തെ യുവതലമുറകള്‍ ഏറ്റെടുത്തിട്ടുള്ളത്.
?പട്ടികവര്‍ഗക്ഷേമവകുപ്പ് മന്ത്രിയായ ശ്രീമതി പി.കെ ജയലക്ഷ്മി ഒരു ആദിവാസി സ്ത്രീയാണ്. അതുകൊണ്ട് തന്നെ ആദിവാസി പ്രശ്‌നങ്ങള്‍ നന്നായി മനസിലാക്കി പരിഹാരം കാണാന്‍ അവര്‍ക്കാവാണ്ടതാണ്. എന്തു പറയുന്നു.?
 തീര്‍ച്ചയായും, പി.കെ ജയലക്ഷിമി പിന്നോക്ക വിഭാഗത്തില്‍ നിന്നും വന്ന ഒരു മന്ത്രിയാണ്. അവര്‍ക്ക് എന്തങ്കിലും ചെയ്യണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നാണ് എനിക്കു തോന്നുന്നത്! നിലവിലുള്ള ഭരണകൂടത്തിന്റെ അകത്ത് അവര്‍ക്കു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. പിന്നെ അവര്‍ സമരപ്പന്തലില്‍ ഇതുവരെ വന്നിട്ടില്ല, അവര്‍ക്കു വരാവുന്നതാണ്. ഒപ്പം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുമാണ്. ഒരു ഫോണ്‍ കോള്‍ പോലും അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ് വാസ്തവം
2?സര്‍ക്കാരുമായി ഗോത്രമഹാസഭ നടത്തിയ ചര്‍ച്ച വിഫലമായന്നാണ് അറിഞ്ഞത്.നിങ്ങളുടെ ആവിശ്യങ്ങള്‍ ഉടനെ നിറവേറാന്‍ സാധ്യതകള്‍ കാണുന്നുണ്ടോ?
 മന്ത്രി ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തി. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന ഒരുവ്യക്തത അവര്‍ക്കില്ല. വിഷയം പഠിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ചെറിയ ഒരു ചര്‍ച്ച മാത്രമായിരുന്നു അത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താം എന്ന അഭിപ്രായത്തില്‍ ഞങ്ങള്‍ ചര്‍ച്ചക്കു പോയി. സര്‍ക്കാറിനു ചെയ്യാന്‍ പറ്റാത്ത ഒരു ആവിശ്യങ്ങളും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല, ചെയ്യാന്‍ പറ്റുന്നത് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതും സര്‍ക്കാര്‍ നേരത്തെ പറഞ്ഞുവെച്ചതും വാഗ്ദാനം ചെയ്തതുമാത്രമായ കാര്യങ്ങള്‍ മാത്രമാണ്. അത് നടപ്പിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല, എത്രയും പെട്ടന്നു ചെയ്യാന്‍ പറ്റുന്നതേ ഉള്ളൂ. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പ്രധാന ആവശ്യം അതു മറ്റ് സംസ്ഥാനങ്ങളിലും ഉള്ളതാണ്. അപ്പോള്‍ അത് ഇവിടെയും നടപ്പിലാക്കണം. അതുപോലെ ആദിവാസികളുടെ പ്രോജക്ട് ഭൂമി അവര്‍ക്കു നല്‍കുക.  അതു കേന്ദ്രതലത്തില്‍ നിലവിലുള്ള ഒരു നിയമമാണ്. അത് ഇവിടെയും പ്രാവര്‍ത്തികമാക്കണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളു.
?ആദിവാസി മേഖലകള്‍ മാവോയിസ്റ്റ്കളുടെ ഒളിത്താവളമാണെന്ന തരത്തില്‍ ഇടക്കിടെ വാര്‍ത്ത വരാറുണ്ട.് ഇതില്‍ എന്തങ്കിലും വാസ്തവം ഉണ്ടോ?
 ആദിവാസി മേഖലകളില്‍ മാവോയിസ്റ്റകള്‍ ഒന്നും ഇല്ല. പ്രത്യേകിച്ച് കേരളത്തില്‍. മറ്റു സ്‌റ്റേറ്റകളില്‍ ഉണ്ടാവുമായിരിക്കാം. ആദിവാസികളുടെ കൂട്ടായ്മയെ തകര്‍ക്കാനാണ് ഈ മാവോയിസ്റ്റ് വേട്ടയെപ്പറ്റിയുള്ള പ്രചാരണം. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടങ്കില്‍തന്നെ ഇത്രയധികം പോലീസും അതിനുള്ള സംവിധാനവുമില്ലേ? അവര്‍ക്കവരെ പിടിച്ചൂടെ? അതല്ലാതെ ഇങ്ങനെ ഇടക്കിടെ പ്രചരണം നടത്തി ആളുകളെ ഭീതിയിലാക്കുക എന്നല്ലാതെ അവര്‍ എന്താണു ചെയ്യുന്നത്.പിന്നെ ആദിവാസികളുടെ ഇടയില്‍ പോലീസ്‌രാജിന്റെ  ആവശ്യമില്ല. ആദിവാസികള്‍ അവര്‍ക്കു വേണ്ടിയുള്ളസംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്.  അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ വന്നിട്ട് വേരുപിടിക്കാനോ മറ്റോ സാധ്യതയില്ല. ആദിവാസി ഗോത്രമഹാസഭ പോലുള്ള സംഘടനകള്‍ ഉള്ളതു കൊണ്ട് ശരിക്കും ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് സാധ്യതകള്‍ തന്നെയില്ല.
?സമരം മുന്നോട്ട് കൊണ്ട് പോവാനുള്ള ഫണ്ട് ഏതെല്ലാം രീതിയില്‍ ലഭിക്കുന്നു?
 വ്യക്തികള്‍, അതുപോലത്തന്നെ വിദ്യാര്‍ഥികള്‍, പിന്നെ ചില സംഘടനകളുടെ സഹായം ലഭിക്കുന്നു. വിദേശത്ത് ഈ സമരം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഫണ്ടുകള്‍ ഒന്നും ലഭിക്കുന്നില്ല. പിന്നെ കടപ്പുറത്തുനിന്നൊക്കെ ആളുകള്‍ അരിയും സാധനങ്ങളും എത്തിക്കുന്നുണ്ട്.
?2001 ലെ കുടികെട്ടല്‍ സമരത്തിലു ശേഷം ആദിവാസികള്‍ക്കു ഭൂമി ലഭിക്കുകയുണ്ടായി. എന്നാല്‍ അത് മുതലാളിമാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത നിലവിലുണ്ട് . പ്രത്യേകിച്ചും ആറളം ഫാം, വയനാട്ടിലെ വെറ്റിനറി കോളേജ് എന്നിവ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
 2001 ലെ കുടികെട്ടല്‍ സമരത്തിലൂടെയാണ് കേരളത്തിലെ ഭൂരഹിതരായ 30000ത്തോളം കുടുംബങ്ങള്‍ക്കു ഭൂമി ലഭിച്ചത്. എന്നാല്‍ കിട്ടിയ ഭൂമി എല്ലാം തന്നെ ഇപ്പോള്‍ മറ്റുള്ള ആളുകള്‍ വന്ന് അനധികൃത കയ്യേറ്റം നടത്തുന്നു. അതുകൊണ്ടാണ് ഈ സമരത്തില്‍ ഞങ്ങള്‍ 244ാം വകുപ്പ് പ്രകാരം ആദിവാസികളുടെ ഭൂമി ഊരു ഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇങ്ങനെ ഊരു ഭൂമിയായി പ്രഖ്യാപിച്ചാല്‍ ഈ ഭൂമി ആര്‍ക്കും വാങ്ങാനോ വില്‍ക്കോനോ സാധ്യമല്ല. അപ്പോള്‍ ആദിവാസി ഭൂമിയായി ഇത് സൂക്ഷിക്കപ്പെടും. പല ആളുകള്‍ക്കും പട്ടയം നല്‍കി ഭൂമി കാണിച്ചു കൊടുക്കാത്ത ഒരു അവസ്ഥയാണ് കേരളത്തില്‍ ഇന്നുള്ളത്. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ ചിലകുടുംബങ്ങള്‍ക്കു പട്ടയം നല്‍കിയിട്ടുണ്ടങ്കിലും ഭൂമി കാണിച്ചു കൊടുത്തിട്ടില്ല. വാഴച്ചാലില്‍ ആദിവാസികള്‍ക്ക് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഹോര്‍ണ്‍ബില്ല് ഫൗണ്ടേഷന്‍ പോലുള്ള എന്‍ ജി ഒ യുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഇത്തരത്തില്‍ എല്ലാ സ്ഥലങ്ങളിലും ഇതുപോലുള്ള ഇടപെടലുകള്‍ ആവശ്യമാണ്.
? സമരം എങ്ങിനെ മുന്നോട്ട് പോവാനാണ് ഉദ്ദേശിക്കുന്നത്.?
 സമരം നില്‍പ്പ് സമരമായി തന്നെയാണ് മുന്നോട്ട് പോവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പ്രാദേശികമായി ആളുകളെ സഹകരിപ്പിച്ച് സമരം ശക്തിപ്പെടുത്താനുള്ള ആശയമാണ് വിചാരിച്ചിരിക്കുന്നത്. പിന്നെ സംഘടനകളുടെ പിന്തുണയോടു കൂടി മുന്നോട്ട് പോവും. ജ്വാല,  ബി.എസ്.പി, കെ.പി.എം.എസ് തുടങ്ങിയവയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്ത കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്നും തീരുമാനമായാലേ സമരത്തില്‍ നിന്നും പിന്‍മാറൂ.
കടപ്പാട്: വര്‍ത്തമാനം

Monday, 7 July 2014

Life in Malakkappara

From Thrissur, the land of the famous Pooram, we set off to Malakkappara, to work at the field station of the Western Ghats Hornbill Foundation (WGHF). The trip from Chalakkudy to Malakkappara was a breath taking experience. I fell in love with the place and the paths through the forest. My friend Bidula and Ms. Reshmi of  WGHF accompanied me.
We reached the hilly village of Malakkappara at 8.30 pm. It was cold and beautiful. A traditional charm of the tribal life was waiting for us. The employees at the field station received us warmly. There I met Manikaraj, Ayyappan, Ramachechi – all from Kadar community and Swetha from Bangalore. The whole atmosphere was very different from what I had expected it to be. It was altogether a new life for me. The most thrilling moment was early morning, as we enjoyed the freezing cold for the first time in my life. Sometimes, I spotted deers in our backyard. I looked forward for each morning. Adjacent to where I stayed, there was a beautiful river and morning dips in that river nearly knocked my senses out. I tried my hands in fishing, though I never caught any fish.
The director of the Hornbill Foundation, Dr. Amitha Bachan. K.H, explained the 10 years of experiences of the foundation in the field of conservation and empowerment of Kadar tribal community. The studies on hornbill birds and riparian forests were the pioneering works which got a great attention and notice from all over the world.
WGHF gave more focus to rain forest conservation and the education of Kadar tribal children. To uplift the Kadar children, they designed an education package which considered promoting the talent of these children.
Educational dropout among Kadar children was very high. The main reason was the lack of awareness given to children about the importance of education. Children were mainly adopted into the habit of hunting and playing.
They are primitively tribal groups and the population of the Kadar is very low compared to other tribes inside Kerala. They are situated near Chalakkudi river basin. During our internship, we were very lucky to interact with them closely as Manikyan chettan guided and helped us to collect information and insight on their beautiful lives. Much to their and our delight, we collected their tribal songs, too. These couple of weeks we spent at Malakkappara had a deep impact in my mind and I returned with a lot of freshness and energy.